കൊച്ചി: ഏതെങ്കിലും പാർട്ടിയുടെയും മുന്നണിയുടെയും ഭാഗമായി മത്സരിച്ച് ജയിച്ച ശേഷം കൂറുമാറുന്നവർക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിയമ നിർമാണം ആലോചിക്കണമെന്ന് ഹൈകോടതി. കൂറുമാറ്റം ജനാധിപത്യ വ്യവസ്ഥിതിയെ നശിപ്പിക്കും. ഒരു ചേരിയിലുള്ള അംഗം മറ്റൊരിടത്തേക്ക് കൂറുമാറുന്നതോടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകുകയും ഭീമമായ ചെലവ് വേണ്ടി വരുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് കൂറുമാറുന്നയാളിൽനിന്ന് വലിയ തുക പിഴ ഈടാക്കാനാവുന്ന വിധം നിയമത്തിൽ പരിഷ്കാരം വേണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. തൊടുപുഴ നഗരസഭയുടെ 11ാം വാർഡിൽനിന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച മാത്യു ജോസഫിനെ അയോഗ്യനാക്കി പ്രഖ്യാപിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.