തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്തസമ്മേളനത്തിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സി.പി.ഐ. സി.പി.ഐ സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസിദ്ധീകരിച്ചു. 25 സിറ്റുകളിലേക്കാണ് സി.പി.ഐ മത്സരിക്കുന്നത്. ഇതിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
കാഞ്ഞങ്ങാട്- അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, നാദാപുരം-അഡ്വ. പി. വസന്തം, തിരൂരങ്ങാടി-അജിത് കൊളാടി, മഞ്ചേരി-വി.എം. മുസ്തഫ (സ്വതന്ത്രൻ), ഏറനാട്-അഡ്വ. ഷെഫീർ കിഴിശ്ശേരി, പട്ടാമ്പി-മുഹമ്മദ് മുഹസിൻ, മണ്ണാർക്കാട്-മൻസിൽ അബുബക്കർ, തൃശൂർ-ആലങ്കോട് ലീലാകൃഷ്ണൻ, ഒല്ലീർ-അഡ്വ. കെ. രാജൻ, നാട്ടിക-ഗീതഗോപി, കയ്പമംഗലം-കെ.കെ. വത്സരാജ്, കൊടുങ്ങല്ലൂർ-വി.ആർ. സുനിൽ കുമാർ, പറവൂർ-ഇ.ടി. ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴ-എൻ. അരുൺ, ചേർത്തല-പി. പ്രസാദ്, ഹരിപ്പാട്-ടി.ടി. ജിസ് മോൻ, വൈക്കം-പി. പ്രദീപ്, പീരുമേട്-കെ. സലീംകുമാർ, അടൂർ-പ്രിജി കണ്ണൻ, പുനലൂർ-സി. അജയപ്രസാദ്, ചടയമംഗലം-ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി-അഡ്വ. എം.എസ്. താര, ചാത്തന്നൂർ- അഡ്വ. ആർ. രാജേന്ദ്രൻ, നെടുമങ്ങാട്-അഡ്വ. ജി.ആർ. അനിൽ, ചിറയിൻകീഴ്-മനോജ് ബി. ഇടമന എന്നിവരാണ് സി.പി.ഐ സ്ഥാനാർഥികൾ. സി.പി.ഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.