കോഴിക്കോട്: എൻ.സി.പി സ്ഥാനാർഥികളിൽ തീരുമാനമായില്ല. എലത്തൂർ കൈവിടാതെ ശശീന്ദ്രൻ. ശശീന്ദ്രൻ മത്സരിക്കണോയെന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനിക്കും. എലത്തൂർ മണ്ഡലത്തിൽ തർക്കം ഉടലെടുത്തതിനെ തുടർന്നാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കുട്ടനാട്ടിൽ തോമസ് കെ. തോമസിനാണ് മൻതൂക്കം സംസ്ഥാന ഇലക്ഷൻ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
എലത്തൂർ-എ.കെ. ശശീന്ദ്രൻ, മുക്കം മുഹമ്മദ്, പി.എം. സുരേഷ് ബാബു എന്നിവരടങ്ങുന്ന പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. ഏഴ് തവണ മത്സരിച്ച് നാല് തവണ എം.എൽ.എയും ഒമ്പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പലർക്കും യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കിൽ ശശീന്ദ്രൻ പാർട്ടി പിളർത്തുമെന്നും സൂചനയുണ്ട്. എലത്തൂരിലെ സീറ്റ് തർക്കവും സ്ഥാനാർഥി നിർണയവും മുഖ്യമന്ത്രിയെ ധരിപ്പിച്ചെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇടപെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.