കണ്ണൂർ ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. അതൃശ്ശേരി ജോസ് എന്നയാളാണ് മരിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

മൃതദേഹത്തിൽ നിരവധി പരിക്കുകളുള്ളതായി എം.എൽ.എ സജി ജോസഫ് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ്, ഉളിക്കൽ ടൗണിലേക്കിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നതായി സജി ജോസഫ് വ്യക്തമാക്കി.

ഇന്നലെ ആനയെ തുരത്താനായി പടക്കം പൊട്ടിച്ചിരുന്നു. ഇതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് ജോസ് വഴിയിൽ വീണുപോയതാകാമെന്നാണ് കരുതുന്നത്.

ഇന്നലെ ഉളിക്കൽ ടൗണിനെയും പരിസരമേഖലയെയും വിറപ്പിച്ച കാട്ടാന കർണാടക വനത്തിലേക്ക് തന്നെ മടങ്ങിപ്പോയതായാണ് നിഗമനം. രാവിലെ വനപാലകരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ആന വനത്തിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചത്.

Tags:    
News Summary - dead body was found in Kannur Ulikal after wild elephant spotted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.