കട്ടപ്പന: സ്വന്തം പിതാവിനെ വ്യാജ പീഡന പരാതിയിൽ കുടുക്കി മകൾ. പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയത്തെ എതിർത്തതിനാണ് പിതാവിനെ പോക്സോ കേസിൽ കുടുക്കിയത്.
ഇടുക്കി കട്ടപ്പനക്ക് സമീപം മരിയാപുരത്താണ് സംഭവം. 18 മാസത്തിനുശേഷമാണ് പിതാവിന്റെ നിരപരാധിത്വം കട്ടപ്പന അതിവേഗ കോടതി ശരിവെച്ചത്. തുടർന്ന് നിരപരാധിയെന്നു ചൂണ്ടിക്കാട്ടി പിതാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ജാമ്യമില്ലാ കേസിൽ ഒന്നര വർഷത്തോളമാണ് പിതാവ് ജയിലിൽ കഴിഞ്ഞത്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മകളുടെ കാമുകനും അമ്മയും ചേർന്ന് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ പിതാവിനെതിരേ മൊഴി നൽകിയ മകൾ കാമുകന് അനുകൂലമായി കൂറുമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.