തൃശൂർ: ഇടിയും മഴയും മിന്നലും പ്രളയവുമെത്തുേമ്പാൾ മുേമ്പ അറിയാനുള്ള ഒരു ആപ്പെങ്കിലും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ മറക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. മിന്നലിെൻറ ശക്തിയറിയാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് േട്രാപ്പിക്കൽ മെറ്റിയോറോളജിയുടെ (െഎ.ഐ.ടി.എം) ദാമിനി, ഐ.ടി മിഷൻ ആപ്പായ എം കേരളം, പ്രളയകാലത്ത് വൈറലായ മലയാളി ആപ് ക്യൂകോപ്പി, കോവിഡ് മുന്നറിയിപ്പിനായി കേരള സർക്കാർ തയാറാക്കിയ ജി.ഒ.കെ ഡയറക്ടും കാലവർഷ ദുരന്തങ്ങളിൽ മുന്നറിയിപ്പ് നൽകാൻ സജ്ജമായെന്നും സർക്കാർ ഉദ്യോഗസ്ഥരെങ്കിലും അവ ഇൻസ്റ്റാൾ ചെയ്യണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കാലവർഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാർഗരേഖ നിർദേശിക്കുന്നു.
മിന്നലിെൻറ 20 കിലോമീറ്റർ ചുറ്റളവിൽ ഉണ്ടെങ്കിൽ 45 മിനിറ്റ് മുമ്പ് മുന്നറിയിപ്പ് തരാൻ ദാമിനി ആപ്പിനാകും. ഇന്ത്യയിൽ മിന്നൽ മൂലം കൂടുതൽ നാശം സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് ഉപകാരപ്രദമാണ് ദാമിനി ലൈറ്റ്നിങ് ആപ്പെന്ന് ദുരന്ത നിവാരണ അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. മിന്നലിെൻറ സാഹചര്യങ്ങൾ ഈ ആപ്ലിക്കേഷൻ വഴി നിരീക്ഷിച്ച് ജി.പി.എസ് വഴി അത് അറിയിക്കും.
കാലാവസ്ഥ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ https://mausam.imd.gov.in/ www.imdtvm.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. സമുദ്ര സ്ഥിതി വിവരം www.incois.gov.in ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിെൻറ (ഇൻകോയിസ്) വെബ്ൈസറ്റിലും ലഭിക്കും. പ്രളയസമയത്ത് ഔദ്യോഗിക വിവരങ്ങളും പ്രളയസഹായ പ്രവർത്തനങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ആപ്പാണ് ക്യുകോപ്പി. സംസ്ഥാന ദുരന്ത നിവാരണ അേതാറിറ്റി ദുരന്ത സംബന്ധിയായ മുന്നറിയിപ്പുകളും നിർദേശങ്ങളും പൊലീസ് അറിയിപ്പുകളും നൽകിയിരുന്ന ഈ ആപ്പിെൻറ സേവനം വിലപ്പെട്ടതായിരുന്നു.
ദുരന്തനിവാരണ അതോറിറ്റി, ദുരന്തസംബന്ധിയായ നിർദേശങ്ങൾ നൽകാൻ പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുണ്ട്. dma.kerala.gov. എന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെബ്സൈറ്റിലും ഫേസ്ബുക്കിലെ സർക്കാർ പേജിലും മുഖ്യമന്ത്രിയുടെ പേജിലും മുന്നറിയിപ്പ് നൽകുന്നുെണ്ടന്ന് അധികൃതർ അറിയിച്ചു. ഇത്തരം ആപ്ലിക്കേഷനുകൾ ദുരന്തനിവാരണ അതോറിറ്റി ഓഫിസുകളിലെ ഔദ്യോഗിക മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുകയും നിരീക്ഷിക്കുകയും വേണമെന്ന് മാർഗരേഖ നിർദേശിക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.