തിരുവനന്തപുരം/കൊച്ചി: ഉറ്റവർക്കായുള്ള തീരദേശത്തിെൻറ കണ്ണീരും കാത്തിരിപ്പും തുടരുന്നതിനിടെ ഒാഖിയുടെ സംഹാര താണ്ഡവത്തിൽ കടലെടുത്ത മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ചൊവ്വാഴ്ച കണ്ടെത്തി.
കൊച്ചിയിൽനിന്നുള്ള മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗമാണ് ചൊവ്വാഴ്ച വൈകീട്ട് 4.30ന് അഴീക്കോട് തീരത്തിന് പടിഞ്ഞാറുഭാഗത്ത് മൃതദേഹങ്ങൾ കണ്ടത്. വൈകീട്ട് ആറരയോടെ വൈപ്പിൻകരയിലെത്തിച്ച ജീർണിച്ച മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ എണ്ണം ഇതോടെ 33 ആയി. ഒൗദ്യോഗിക കണക്കു പ്രകാരം 29 ആണ് മരണസംഖ്യ.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലുവിള സുരപുരയിടം ഇരയമൺ വെല്ലാർമി ഹൗസിൽ രതീഷ് (30)ചൊവ്വാഴ്ച മരിച്ചു. മെഡിക്കൽ േകാളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ജയെൻറ (40) മൃതദേഹവും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രി കണ്ടെത്തിയ 40 വയസ്സ് തോന്നിക്കുന്ന അജ്ഞാത മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 20 ഉം കൊല്ലത്ത് അഞ്ചും എറണാകുളത്ത് രണ്ടും കണ്ണൂർ കാസർകോട് എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്. 112 പേർ തിരുവനന്തപുരത്ത് മാത്രം ചികിത്സയിലാണ്.
തിരുവനന്തപുരം പൂന്തുറയിൽനിന്ന് വള്ളങ്ങളിൽ പോയ 29 പേരും ട്രോളർ ബോട്ടുകളിൽ പോയ 28 പേരും മടങ്ങിയെത്തിയിട്ടില്ല. വിഴിഞ്ഞത്തുനിന്ന് 29 ഉം അടിമലത്തുറയിൽനിന്ന് 21 ഉം പുല്ലുവിളനിന്ന് 20പേരും മടങ്ങിയെത്താനുണ്ട്. കൊച്ചിയില്‍നിന്ന് പോയ ബോട്ടുകളിൽ 68 എണ്ണം കൂടി മടങ്ങിയെത്താനുണ്ട്. ഇവയെക്കുറിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവയിൽ എഴുനൂറോളം തൊഴിലാളികളാണുള്ളത്.
അതിനിടെ കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ 140 തൊഴിലാളികളുമായി 14 ബോട്ടുകള്‍കൂടി ചൊവ്വാഴ്ച കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി.
ദുരന്തം നടന്ന് ആറു ദിവസമായിട്ടും എത്ര മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താനുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കില്ല. 92 പേർ മാത്രമേ മടങ്ങിയെത്താനുള്ളൂവെന്ന് സർക്കാർ ആവർത്തിക്കുേമ്പാൾ തിരുവനന്തപുരം ജില്ലയിൽനിന്നു മാത്രം 201 മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താനുണ്ടെന്ന് ലത്തീൻ കത്തോലിക്ക അതിരൂപത വെളിപ്പെടുത്തി. ഇതിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനുപോയി കാണാതായ 108 പേരുടെ കാര്യത്തിൽ അവർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ദുരന്തത്തിൽ സംസ്ഥാനത്ത് 25കോടിയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിെൻറ കണക്ക്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവരുടെയും വീടുകൾ വാസയോഗ്യമല്ലാതായവരുടെയും കണക്കുകൾ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം കലക്ടർ കെ. വാസുകി നിർദേശം നൽകി. ക്യാമ്പുകൾ ഒരാഴ്ച കൂടി തുടരാനും ആവശ്യമെങ്കിൽ ദീർഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉൾക്കടൽ കേന്ദ്രമാക്കി തിരച്ചിൽ ഉൗർജിതമാക്കാൻ നാവികസേനയുടെ ഐ.എൻ. എസ് കാബ്ര കപ്പൽ കൊല്ലം തീരത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.