തിരുവന്തപുരം: ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ്ജയിലിൽ മരിച്ച സംഭവത്തിൽ കുറ്റക്കാ രെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാക ുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന ്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജൂൺ 16ന് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട് സബ്ജയിലിൽ കഴിയവെ മരിച്ചത്.പൊലീസിന്‍റെ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
രാജ്കുമാറിനെ 12 ന് തന്നെ പൊലീസിനെ ഏൽപ്പിച്ചിരുന്നുവെന്നും എന്നാൽ 16നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിൽ ദുരൂഹതയുള്ളതായി പ്രതിയെ കൈമാറിയ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.