കോട്ടയം/തൊടുപുഴ: റെഡ്സോണിലേക്ക് മാറിയതോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ നടപ ടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്. തമിഴ്നാട്ടിൽനിന്ന് കാട്ടുപാതകളിലൂടെയും ഊടു വഴികളിലൂടെയും കേരളത്തിലെത്തുന്നവരെ തടയാൻ നടപടി ശക്തമാക്കും. കേരള-തമിഴ്നാട ് അതിർത്തികളിൽ പരിശോധന ശക്തമാക്കും. രണ്ട് ജില്ലയിലും മൂന്നുദിവസം വിട്ടുവീഴ്ച ഉണ്ടാകില്ല. അവശ്യസേവനങ്ങൾ മാത്രമാകും അനുവദിക്കുക.
കോട്ടയത്തും ഇടുക്കിയിലും കേ ാവിഡ് സമൂഹവ്യാപന സാധ്യതകളും ജില്ല ഭരണകൂടങ്ങൾ തള്ളുന്നില്ല. 270ലധികം പരിശോധനഫലങ്ങൾ ലഭിച്ചശേഷം ഇതിന് സ്ഥിരീകരണം നൽകും. ബുധനാഴ്ച മുതൽ ദിവസേന 200 പേരുടെ സാംപിള്‍ പരിശോധിക്കും. ജില്ല അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചതോടെ കോട്ടയവും ഇടുക്കിയും തികച്ചും ഒറ്റപ്പെട്ട നിലയിലാണ്. ദിവസേന 200 ടെസ്റ്റ് നടത്തി സമൂഹവ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും സ്ഥിതി ഗുരുതരമാണെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.
ഇടുക്കിയിൽ നഗരസഭ വനിത കൗൺസിലർ, ഹെഡ്നഴ്സ് അടക്കം മൂന്നു പേർക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനിടെ 17 പേരെയാണ് കോവിഡ് പിടികൂടിയത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വർധിക്കുകയാണ്. 1462 പേർ. പുറേമനിന്നെത്തുന്നവർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിന് പുറമെ സമ്പർക്കത്തിലൂടെയും രോഗം പടരുന്നതാണ് സ്ഥിതി വഷളാക്കുന്നത്.
ആദ്യഘട്ടത്തിൽ കോവിഡ് കാര്യമായി ഏശാതിരുന്ന ഇടുക്കി, ഗ്രീൻസോണിൽ വന്നതിന് പിന്നാലെയാണ് 22 ദിവസത്തെ ഇടവേളക്ക് ശേഷം രോഗം വീണ്ടും റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒന്ന്, ആറ്, ഏഴ് എന്നിങ്ങനെ ദിനേന വർധനയുടെ പ്രവണത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതൽ ജില്ലയെ റെഡ് സോണിലാക്കിയത്. ജനങ്ങളുമായി ഇടപെടുന്നവരിൽ രോഗം സ്ഥിരീകരിച്ചത് വ്യാപന സാധ്യതയുടെ തോത് ഉയർത്തുമെന്നാണ് നിഗമനം.
തൊടുപുഴ നഗരസഭ കൗൺസിലർ, ഏലപ്പാറ പി.എച്ച്.സിയിലെ വനിത ഡോക്ടർ, ജില്ല ആശുപത്രിയിലെ ഹെഡ്നഴ്സ് എന്നിവർക്കടക്കം കോവിഡ് സ്ഥിരീകരിച്ചത് കൂടാതെ പീരുമേട് എം.എൽ.എ, കമ്പംമെട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, ഇവിടത്തെ മൂന്ന് പൊലീസുകാർ, ആരോഗ്യപ്രവർത്തക, മറയൂർ സ്റ്റേഷനിലെ പൊലീസുകാരൻ, ഏലപ്പാറയിലെ ആശ വർക്കർ എന്നിവരുൾെപ്പടെ നിരീക്ഷണത്തിൽ ആയതും ആശങ്കയാണ്.
അതിനിടെ കൂടുതൽ പേരുടെ സ്രവ പരിശോധന ഉൾെപ്പടെ നടത്തി സമൂഹവ്യാപന സാധ്യത ഒഴിവാക്കുന്നതിന് നടപടി തുടങ്ങി. ചുവപ്പുമേഖലയായി പ്രഖ്യാപിച്ച ഇടുക്കിയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.