തിരുവനന്തപുരം: എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെൻറ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടു ത്തുന്നതിന് ക്രൈം ബ്രാഞ്ച് വിഭാഗം രൂപവത്കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇ തിനായി 13 തസ്തികകള്‍ സൃഷ്ടിക്കും. ജോയൻറ് എക്സൈസ് കമീഷണര്‍, അസി. എക്സൈസ് കമീഷണര്‍ വി ഭാഗത്തില്‍ ഓരോ തസ്തികയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ രണ്ട് തസ്തികകളും പ്രിവൻറിവ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, ഡ്രൈവര്‍ വിഭാഗത്തില്‍ മൂന്ന് വീതം തസ്തികകളുമാണ് സൃഷ്ടിക്കുക.
- കേരള കാഷ്യൂ ബോര്‍ഡിന് പ്രവര്‍ത്തന മൂലധനമായി സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 250 കോടി രൂപ വായ്പയെടുക്കാൻ സര്‍ക്കാര്‍ ജാമ്യം നില്ക്കും.
- സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപണ്‍ ആൻഡ് ലൈഫ് ലോങ് എജുക്കേഷന്‍ - കേരളയുടെ (സ്കോള്‍-കേരള) സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 80 തസ്തികകള്‍ സൃഷ്ടിക്കും.
- സപ്ലൈകോയുടെ നിലവിെല കടമെടുപ്പ് പരിധിയായ 925 കോടി രൂപ 500 കോടി രൂപ വർധിപ്പിച്ച് 1425 കോടിയായി നിജപ്പെടുത്തും.
- വര്‍ധിപ്പിച്ച തുകക്ക് ഗ്യാരൻറിയും ഗ്യാരൻറി കമീഷനും സര്‍ക്കാര്‍ വഹിക്കും.
- വിവിധ എൻജിനീയറിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിലവിെല സാമ്പത്തിക അധികാര പരിധി വര്‍ധിപ്പിക്കും. സാമ്പത്തികാധികാരങ്ങള് വളരെ മുമ്പ് നിശ്ചയിച്ചവയായതിനാല് യഥാസമയം പദ്ധതികളും പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിന് വര്‍ധന ആവശ്യമാണെന്ന് കണ്ടെത്തിയതിനാലാണ് ഇത്.
- വിവിധ ഫെഡറേഷനുകളുടെ വായ്പാ കുടിശ്ശിക തീർപ്പാക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് 306.75 കോടി രൂപ അനുവദിച്ച നടപടി സാധൂകരിക്കും.
- കല്യാശ്ശേരി മണ്ഡലത്തില്‍ തിയറ്റര്‍ സമുച്ചയം നിര്‍മിക്കാൻ ചെറുതാഴം വില്ലേജിലെ 50 സെൻറ് മിച്ച ഭൂമി സാംസ്കാരിക വകുപ്പിന് 30 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കും.
- സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമികൈമാറ്റ വ്യവസ്ഥ അനുസരിച്ചായിരിക്കും കൈമാറ്റം.
- സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷനില്‍ എട്ട് തസ്തികകള്‍ സൃഷ്ടിക്കും. പ്രോജക്ട് ഓഫിസര്‍, വാച്ച്മാന്, കാഷ്വല്‍ സ്വീപ്പര്‍ വിഭാഗങ്ങളില്‍ ഓരോ തസ്തിക വീതവും എല്‍.ഡി ക്ലര്‍ക്കിെൻറ അഞ്ച് തസ്തികകളുമാണ് സൃഷ്ടിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.