കൊല്ലം: കോണ്‍ഗ്രസ് വിരുദ്ധതയെന്ന ആശയത്തിലൂന്നി സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരാഗ്നിയുടെ ഭാഗമായി കൊല്ലത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ കേന്ദ്ര ഏജന്‍സികളെടുത്ത കേസുകളും ബി.ജെ.പി നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത കേസുകളും ഒത്തുതീര്‍പ്പാക്കുകയാണ്.
ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശുവണ്ടി, കയര്‍, കൈത്തറി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായ മേഖലകള്‍ പ്രതിസന്ധിയിലാണ്. എണ്ണൂറോളം ഫാക്ടറികള്‍ പൂട്ടിക്കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയതക്കും ഫാഷിസത്തിനും എതിരെ യു.ഡി.എഫ് പോരാട്ടം നടത്തുന്നതിനൊപ്പംതന്നെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ച കെടുതികള്‍ക്കെതിരായ പോരാട്ടവും തുടരും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കെ.പി.സി.സിയും യു.ഡി.എഫും ആഗ്രഹിക്കുന്നത്. കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയത്തിനുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് രംഗത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.