വെള്ളറട(തിരുവനന്തപുരം): പാറശ്ശാലയിൽ സി.പി.എം പ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശിക പാർട്ടിനേതാക്കൾക്കെതിരെ കേസെടുക്കാതെ പൊലീസ്. ആത്മഹത്യക്കുറിപ്പിെൻറ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ഇതിനെത്തുടർന്ന് ആശയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
സി.പി.എം പ്രാദേശികനേതാക്കളുടെ മാനസികപീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നായിരുന്നു ആശയുടെ ആത്മഹത്യക്കുറിപ്പ്. പാറശ്ശാല ഏരിയ കമ്മിറ്റി അംഗം കൊറ്റാമം രാജൻ, ചെങ്കൽ ലോക്കൽ കമ്മിറ്റി അംഗം അലത്തറക്കൽ ജോയ് എന്നിവരുടെ പേരുകളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ പരാതി നൽകിയിട്ടും പാർട്ടി നടപടിയെടുത്തില്ലെന്നും ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിെൻറയും ആവശ്യം.
കത്ത് കൈയെഴുത്ത് വിദഗ്ധരുടെ പരിശോധനക്കയച്ചതായും ഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് നിലപാട്. ഇതോടെയാണ് കേസ് ഒതുക്കിത്തീർക്കാൻ ഉന്നത സമ്മർദമുണ്ടെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തർ തെരുവിലിറങ്ങിയത്.
ശനിയാഴ്ച വൈകീട്ട് മൂന്നിന് മൃതദേഹവുമായി റോഡ് ഉപരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നതിനിടയിൽ സി.പി.എം പ്രവര്‍ത്തകര്‍ മൃതദേഹവുമായി എത്തിയ ആംബുലന്‍സിനെ പൊലീസിെൻറ സഹായത്തോടെ കടത്തിവിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടര്‍ന്ന് ഇരുകൂട്ടരെയും പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമണിക്കുറോളം ദേശീയപാത ഉപരോധിച്ചു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കോൺഗ്രസ് നേതാക്കാളായ ആര്. സെല്‍വരാജ്, ആര്. വല്സലന്, എ.ടി. ജോര്‍ജ്, െകാറ്റാമം ലിജിത്ത്, ചെങ്കല്‍ റെജി, രഞ്ചിത്ത്റാവു തുടങ്ങിയവർ സംസാരിച്ചു. ആശയുടെ മൃതദേഹം അരമണിക്കൂര്‍ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിനു െവച്ച ശേഷം തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കരിച്ചു. വെള്ളിയാഴ്ചയാണ് ആശയെ പാർട്ടി ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജില്ല സെക്രട്ടറിക്കെതിരെ യുവതിയുടെ കുടുംബം
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആശക്ക് പാർട്ടി ഘടകങ്ങളിലൊന്നും അംഗത്വമുണ്ടായിരുന്നില്ലെന്ന സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പെൻറ പ്രസ്താവനക്കെതിരെ ആശയുടെ കുടുംബം രംഗത്തെത്തി. സി.പി.എം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ജില്ല സെക്രട്ടറി ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശയുടെ സഹോദരി അശ്വതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.