തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയേൻറത് ഏകാധിപത്യനിലപാടാണെന്ന് സി.പി.െഎ സംസ്ഥാനകൗൺസിലിൽ രൂക്ഷവിമർശനം. അതിന് വഴങ്ങേണ്ടതില്ലെന്നും ശക്തമായി ചെറുക്കണമെന്നും അംഗങ്ങൾ െഎകകണ്േഠ്യന ആവശ്യപ്പെട്ടു. മൂന്നാറിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനുപിന്നിലെ മുഖ്യസൂത്രധാരൻ എം.എം. മണിയാണെന്നും ആക്ഷേപമുയർന്നു. അതേസമയം, ഒഴിപ്പിക്കൽനടപടിക്ക് നേതൃത്വംനൽകുന്ന മന്ത്രി ഇ. ചന്ദ്രശേഖരന് യോഗം പൂർണപിന്തുണ പ്രഖ്യാപിച്ചു.
മുന്നണിഭരണമാണെന്ന ബോധ്യം മുഖ്യമന്ത്രിക്കില്ല. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. നരേന്ദ്ര മോദിയെ വിമർശിക്കുന്ന അദ്ദേഹത്തിെൻറ പലപ്പോഴുമുള്ള പ്രതികരണങ്ങൾ അതിനേക്കാൾ മോശം നിലയിലാണ്. മുഖ്യമന്ത്രി മറ്റു പാർട്ടികളുടെ വകുപ്പിൽ അനാവശ്യമായി ഇടപെടുകയാണ്. ഇങ്ങനെ കടന്നുകയറാൻ അനുവദിക്കരുത്. ഇത്തരം സന്ദർഭങ്ങളിൽ സി.പി.െഎ മന്ത്രിമാർ പാർട്ടിയുടെ സ്വത്വം ഉയർത്തിപ്പിടിക്കണം. മന്ത്രിമാർ അവരവരുടെ വകുപ്പുകളിൽ സദ്ഭരണം കാഴ്ചവെക്കണം. മൂന്നാർ ഒഴിപ്പിക്കലിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തശേഷവും കൈേയറ്റക്കാരുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. മന്ത്രിമാരുടെ നിലപാടനുസരിച്ച് നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കണം. അവർക്കെതിരായ നിലപാട് മറ്റ് മന്ത്രിമാർ സ്വീകരിക്കുന്നതിൽനിന്ന് പാർട്ടി ഇടപെട്ട് തടയണം. ജില്ലകളുടെ ചുമതല വകുപ്പ് സെക്രട്ടറിമാർക്ക് നൽകിയത് മറ്റ് വകുപ്പുകളുടെമേലുള്ള കടന്നുകയറ്റമാണ്.
മന്ത്രി എം.എം. മണിയുടെ പ്രസംഗം കേരളീയസംസ്കാരത്തിന് യോജിക്കാത്തതാണെന്ന് ഇടുക്കിയിൽനിന്നുള്ള അംഗങ്ങൾ പറഞ്ഞു. മണി മന്ത്രിസഭക്ക് അപമാനമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ചിലർ ആവശ്യപ്പെട്ടു.മൂന്നാർ ഒഴിപ്പിക്കൽ വിഷയം മന്ത്രി ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു. പാപ്പാത്തിചോലയിൽ സർക്കാർഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചതുൾപ്പെടെ കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ചചെയ്താണ് നടപടി സ്വീകരിച്ചത്. സി.പി.എം പ്രാദേശിക നേതൃത്വത്തിൽ നിന്നുള്ള സമ്മർദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി കൈയേറ്റം ഒഴിപ്പിക്കലിനെ തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ടി.പി. സെൻകുമാറിനെ മാറ്റാൻ തീരുമാനം കൈക്കൊണ്ടത് ആഭ്യന്തരവകുപ്പാണ്. മന്ത്രിസഭ ചർച്ചചെയ്തിെല്ലന്നും ചൂണ്ടിക്കാട്ടി.
മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്തെ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ തടസ്സപ്പെടുത്തിയത് സി.പി.എമ്മാണെന്നും വിമർശനം ഉയർന്നു. ഇടുക്കിയിൽ സി.പി.െഎയാണ് ഒന്നാമത്തെ പാർട്ടി. സി.പി.െഎ കാഡർമാരുടെ പിന്തുണയില്ലെങ്കിൽ ഇപ്പോൾ അനാവശ്യ വിവാദം ഉണ്ടാക്കുന്ന പല സി.പി.എം നേതാക്കളും ജയിക്കില്ലെന്നും അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.