തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട കരുതലിലും പ്രതിരോധത്തിലും വീഴ്ചകള്‍ ഉണ്ടായാല്‍ ഏത് നിമിഷവും വലിയ ദുരന്തമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ അറിവിെൻറ പുറത്ത് ഒരു കാരണവശാലും വീഴ്ച വരുത്തരുതെന്നും ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാര്യമായ ജാഗ്രതയുടെ ആവശ്യമിെല്ലന്ന പ്രചാരണങ്ങൾ നടക്കുന്നു. ഇവര്‍ ഒന്നുകിൽ പ്രധാനപ്പെട്ട ചില വസ്തുതകള്‍ കാണുന്നില്ല അല്ലെങ്കില്‍ അത്യന്തം ഹീനമായ ഉദ്ദേശ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ബ്രേക് ദ ചെയിന്‍ മൂന്നാംഘട്ട പ്രചാരണപരിപാടി ജനകീയപ്രസ്ഥാനമാക്കി വളർത്തും.
പുതിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം ഫലം ലഭ്യമാക്കാനും നടപടിയെടുക്കും. അതിനാവശ്യമായ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കും. സ്വകാര്യ ലാബുകളെയും പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാകേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങുന്നതിനും അടിയന്തര പ്രാധാന്യം നല്‍കും.
എല്ലാ പഞ്ചായത്തിലും ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകള്‍ സ്ഥാപിക്കും. നൂറുകിടക്കകളെങ്കിലുമുള്ള സെൻററാണ് ഓരോ പഞ്ചായത്തിലും ആരംഭിക്കുക. ഇതിെൻറ നടത്തിപ്പിന് ആരോഗ്യപ്രവര്‍ത്തകരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ശ്വഫലങ്ങളെപ്പറ്റി വിശദമായ പഠനം നടത്തും
തിരുവനന്തപുരം: കോവിഡ് രോഗം രൂക്ഷമായി ബാധിച്ചശേഷം സുഖംപ്രാപിച്ചവരില്‍ പലര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധരംഗത്ത് മുന്‍പന്തിയില്‍ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും അവര്‍ക്ക് മാത്രമായി ക്വാറൻറീന് കേന്ദ്രം ആരംഭിക്കും. ഇൗ കേന്ദ്രങ്ങളിൽ ഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് മീഡിയ സെൻററും പൊലീസിെൻറ സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. ആഗസ്റ്റിൽ റോഡ് അറ്റകുറ്റപ്പണി തുടങ്ങും. ഒന്നാംഘട്ടത്തില്‍ 2011 റോഡുകളുടെയും രണ്ടാം ഘട്ടത്തില്‍ 2118 റോഡുകളുടെയുമാണ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുക. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അവസാനഘട്ടത്തിലാണ്. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തീകരിച്ച് കൊച്ചിയില്‍നിന്ന് മംഗളൂരുവിലേക്ക് ഗ്യാസ് എത്തിക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.