തിരുവനന്തപുരം: കോവിഡ് പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ഭക്ഷ്യപരിശോധന കർശനമാക ്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ആശുപത്രികള്‍, ബസ്സ്റ്റാൻഡുകള്‍, െറയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവക്ക് സമീപമുള്ള ബേക്കറികള്‍, റസ്റ്റാറൻറുകള്‍ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തും. വ്യക്തിശുചിത്വം, ഹാൻഡ് സാനിറ്റൈസര്‍, സോപ്പ് എന്നിവയുടെ ലഭ്യത പരിശോധിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പിെൻറ നിർദേശങ്ങള്‍
●ചുമ, ശ്വാസതടസ്സം എന്നിവയുള്ള വ്യക്തികള്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍നിന്ന് വിട്ടുനിൽക്കണം
●ഭക്ഷ്യോല്പാദന-വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനികൊണ്ട് വൃത്തിയാക്കണം.
●ജീവനക്കാര്‍ മാസ്ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കണം.
●വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണം.
●നേര്‍പ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈകഴുകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കണം.
●ഉപയോഗിക്കുന്ന സോപ്പ്, ഹാൻഡ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തണം.
●കാഷ് കൗണ്ടറില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് ഒഴിഞ്ഞുനില്ക്കണം.
●ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് പകരില്ല.
●പാല്, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകംചെയ്ത് ഉപയോഗിക്കണം.
●പാകംചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെള്ളത്തില്‍ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
●ഭക്ഷണ പദാര്‍ഥം അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.