കൽപ്പറ്റ: വയനാട് ജില്ലാ കലക്ടറേറ്റ് ഇൻഫർമേഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാരും ഹോം ക്വാറന്‍റീനിൽ. മാനന്തവാടിയിലെ കോവിഡ് രോഗബാധയുടെ പാശ്ചാത്തലത്തിൽ ദ്വിതീയ സമ്പർക്കമുള്ള ആളുമായി സമ്പർക്കമുള്ള ജീവനക്കാരി പി.ആർ.ഡി ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇതേതുടർന്നാണ് നടപടി.
പി.ആർ.ഡി ഓഫീസ് പ്രവർത്തനം കലക്ടറേറ്റിൽനിനന് വർക്ക് അറ്റ് ഹോം ആക്കി മാറ്റിയിരിക്കുകയാണ്.
അതേസമയം, കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതോടെ വയനാട്ടിൽ നിയന്ത്രണങ്ങൾ വ്യാപിപ്പിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച് പൊലീസുകാരന്‍റേതുൾപ്പെടെ മൂന്നു പേരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.