തൃശൂർ: കോവിഡ് വ്യാപനം അറിയാൻ ജില്ലയിൽ നടന്നത് പൂൾ ടെസ്റ്റിങ്. ഫലം ഭയാനകം. സമൂഹത്തിലെ വിവിധ മേഖലയിൽ ഉൾപ്പെടുന്ന 10 പേരടങ്ങുന്ന 50 പേരുടെ സംഘത്തിൽ നിന്ന് തെരഞ്ഞെടുത്തവരുടെ കോവിഡ് പരിശോധനയാണ് പൂൾ ടെസ്റ്റ്. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ബാക്കി മുഴുവൻ പേരെയും പരിശോധിക്കുകയാണ് രീതി.
ശക്തൻ സ്റ്റാൻഡിലെ തൊഴിലാളികൾ, ലോറി ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ തൊഴിലാളികെളയാണ് ഇതിനായി തിരഞ്ഞെടുത്തത്. ആദ്യം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുക ആയിരുന്നു. ഇതിലാണ് ആരോഗ്യ പ്രവർത്തകർക്കും ചുമട്ടുതൊഴിലാളികൾക്കും ശുചീകരണ തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ പൂൾ ടെസ്റ്റും ഒപ്പം റാൻഡം പരിശോധനയും കൂടുതൽ നടത്താനാണ് ജില്ല ആരോഗ്യ അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.