ചാവക്കാട്: കോവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച ബംഗളൂരുവിൽ നിന്ന് അനധികൃതമായി മുങ്ങി ബ്ലാങ്ങാട് ബീച്ചിലെ ലോഡ്ജിൽ രഹസ്യമായി താമസിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ. കോവിഡ് പരിശോധന ഫലം വരുന്നത് വരെ എക്സൈസ് ഉദ്യോഗസ്ഥർ ഹൗസ് ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ച മണത്തല കുരിക്കളകത്ത് ജാഫറിനെയാണ് (42) ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടികൂടി.
ലോഡ്ജിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം വ്യാഴാഴ്ച രാവിലെ പരിശോധനക്കെത്തിയത്. ചോദ്യം ചെയ്യുന്നതിനിെടയാണ് ബംഗളൂരുവിൽനിന്ന് രഹസ്യമായി എത്തിയതാണെന്ന വിവരം ലഭിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം അനുവദിച്ച ശേഷം ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. കോവിഡ് പരിശോധനക്ക് വിധേയമാക്കി.
പരിശോധന ഫലം വരുന്നത് വരെ ഇയാളെ പിടികൂടിയ അഞ്ച് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ കഴിയണമെന്ന് ജില്ല ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അതനുസരിച്ച് ഉദ്യേഗസ്ഥർ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.