തിരുവനന്തപുരം: കോവിഡ് സാമൂഹികവ്യാപന സാധ്യത ചെറുക്കാൻ റിവേഴ്സ് ക്വാറൻറീനിെൻറ ഭാഗമായി 42.49 ലക്ഷം വയോധികരുടെ വിവരം സർക്കാർ സമാഹരിച്ചു. പ്രായമായവരിൽ രോഗസാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണമേർപ്പടുത്തുന്നതിന് അംഗൻവാടി വർക്കർമാരെ വിന്യസിച്ചായിരുന്നു സർവേ.
42.49 ലക്ഷത്തിൽ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം ഹൃദ്രോഗം, വൃക്കസംബന്ധ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. ഇവരിൽ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ലോക്ഡൗണിലും ചികിത്സ ലഭ്യമായത്. 17 ശതമാനം രണ്ടാഴ്ചക്കുശേഷം മരുന്ന് ലഭ്യമാകുമോ എന്ന് ഉറപ്പില്ലാത്തവരാണ്.
ഇവരുടെ വിവരങ്ങൾ പഞ്ചായത്തുകൾ കൈമാറുകയും മരുന്ന് ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു. ഭക്ഷണം കിട്ടാൻ പ്രായാസം നേരിടുന്ന അഞ്ച് ശതമാനത്തിെൻറ വിവരങ്ങൾ സമൂഹ അടുക്കളകൾക്ക് ൈകമാറി.
മൂന്ന് ശതമാനം പേർക്ക് കൗൺസലിങ് ആവശ്യമുെണ്ടന്ന് കണ്ടെത്തി. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാദേശികമായി റിവേഴ്സ് ക്വാറൻറീൻ ഏർപ്പെടുത്തുക.
എന്താണ് റിവേഴ്സ് ക്വാറൻറീൻ?
ലോക്ഡൗണിനുശേഷം രോഗവ്യാപന സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളിൽ നിരീക്ഷണത്തിൽ കഴിയലാണ് റിവേഴ്സ് ക്വാറൻറീൻ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായമായവർ, രോഗികൾ, കുഞ്ഞുങ്ങൾ എന്നിവരാണ് ഇൗ വിഭാഗത്തിൽ പെടുക.
ജില്ല തിരിച്ച കണക്ക്
തിരുവനന്തപുരം 3,31,982
കൊല്ലം 3,70,316
പത്തനംതിട്ട 1,87,511
ആലപ്പുഴ 3,11,261
കോട്ടയം 2,85,124
ഇടുക്കി 1,50,511
എറണാകുളം 4,16,453
തൃശൂർ 4,70,081
പാലക്കാട് 3,43,043
മലപ്പുറം 3,90,321
കോഴിക്കോട് 2,78,498
വയനാട് 81,646
കണ്ണൂർ 3,40,896
കാസർകോട് 1,34,875
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.