െഎസൊലേഷൻ വാർഡിൽനിന്ന് മുങ്ങിയയാളെ പിടികൂടി

പത്തനാപുരം: ആരോഗ്യവകുപ്പിനെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി ഐസൊലേഷന്‍ വ ാര്‍ഡിൽനിന്ന് രോഗി മുങ്ങി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പത്തനംതിട്ട ജി ല്ലയിലെ കുടപ്പാറയില്‍നിന്ന് കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ ഇയാള്‍ ജോലി സംബന്ധമായി കലഞ്ഞൂരിലെ ഭാര്യവീട്ടിലാണ് താമസം.

പനിയും ചുമയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെതുടര്‍ന്ന് ബുധനാഴ്ച പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രാദേശികമായി നടത്തിയ ആദ്യ രക്തസാമ്പിൾ പരിശോധനയിൽ കൊറോണ വൈറസ് ബാധയുണ്ടായിരുന്നില്ല. വിദഗ്ധ പരിശോധനക്കായി കഴിഞ്ഞദിവസം വൈകുന്നേരം വീണ്ടും രക്തസാമ്പിള്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

Tags:    
News Summary - covid isolation ward-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.