Image courtesy: Printerest

വയനാട്ടിൽ രോഗികൾ കൂടുന്നു; ആശങ്കയും

കൽപറ്റ: ജില്ലയില്‍ വെള്ളിയാഴ്ച 28 പേര്‍ക്ക് കൂടി കോവിഡ്. പ്രതിദിനം ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. ഇതിൽ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് എന്നതും ആശങ്ക വർധിപ്പിക്കുന്നു. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും കോട്ടത്തറയിലും കല്‍പറ്റയിലും ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് കര്‍ണാടകയില്‍നിന്നെത്തിയ യുവാവില്‍നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നത്. കോട്ടത്തറയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയവരില്‍നിന്നാണ് രോഗബാധയുണ്ടായത്.

കല്‍പറ്റ റാട്ടക്കൊല്ലിയില്‍ തുണി വ്യാപാരവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയില്‍നിന്നാണ് രോഗം പകര്‍ന്നത്. ഇതോടെ, ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 242 ആയി. നാലുപേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 105 ആണ്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 136 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 131 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികിത്സയില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ജൂലൈ അഞ്ചിന് ഖത്തറില്‍നിന്നെത്തിയ പൊഴുതന സ്വദേശിയായ 35 കാരന്‍, ജൂണ്‍ 26ന് ഹൈദരാബാദില്‍നിന്ന് വന്ന ബത്തേരി സ്വദേശിയായ 49 കാരന്‍, ജൂലൈ മൂന്നിന് ദുബൈയില്‍നിന്നെത്തിയ കല്‍പറ്റ സ്വദേശിയായ 24 കാരന്‍, ജൂലൈ ആറിന് ഖത്തറില്‍നിന്നെത്തിയ പൊഴുതന സ്വദേശിയായ 26 കാരന്‍, സൗദി അറേബ്യയില്‍നിന്ന് വന്ന പൊഴുതന സ്വദേശിയായ 55 കാരന്‍, ജൂലൈ 13ന് ബംഗളൂരുവില്‍നിന്നുവന്ന മീനങ്ങാടി സ്വദേശിയായ 24കാരന്‍, അന്നുതന്നെ ബംഗളൂരുവില്‍നിന്നെത്തിയ ചെതലയം സ്വദേശിയായ 36 കാരന്‍, ജൂണ്‍ 29ന് ഡല്‍ഹിയില്‍ നിന്നെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ 50കാരി, സൗദി അറേബ്യയില്‍നിന്നെത്തിയ കാര്യമ്പാടി സ്വദേശിയായ 47കാരന്‍, ജൂലൈ രണ്ടിന് ഖത്തറില്‍നിന്നെത്തിയ മുട്ടില്‍ സ്വദേശിയായ 43 കാരന്‍, അന്നുതന്നെ ബംഗളൂരുവില്‍നിന്ന് വന്ന മേപ്പാടി സ്വദേശി 21കാരന്‍, ജൂലൈ നാലിന് ദുബൈയില്‍നിന്നെത്തിയ മുട്ടില്‍ സ്വദേശിനി 60കാരി, അന്നുതന്നെ സൗദി അറേബ്യയില്‍നിന്നുവന്ന ബത്തേരി സ്വദേശിയായ 60 കാരന്‍, ജൂണ്‍ 23ന് ബഹ്‌റൈനില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 26 കാരന്‍, ജൂലൈ എട്ടിന് ബംഗളൂരുവില്‍നിന്നുവന്ന പനമരം സ്വദേശികളായ 27കാരിയും അഞ്ചു വയസ്സുള്ള മകളും, ജൂലൈ അഞ്ചിന് മംഗലാപുരത്തുനിന്നുവന്ന പൂതാടി സ്വദേശി 53 കാരന്‍, ജൂലൈ ഒമ്പതിന് ഹൈദരാബാദില്‍നിന്ന് വന്ന മൂപ്പൈനാട് സ്വദേശി 29 കാരനും ഒരു വയസ്സുള്ള കുട്ടിയും, ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തിയ തൊണ്ടര്‍നാട് താമസിച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 38 കാര​​െൻറ ഭാര്യ (35), മാതാവ് (64), ഒമ്പതും രണ്ടര വയസ്സുമുള്ള കുട്ടികൾ‍, അദ്ദേഹത്തി​​െൻറ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ആറു വയസ്സുള്ള പെണ്‍കുട്ടിയും 30 വയസ്സുകാരനും, ജൂലൈ 12ന് ഗൂഡല്ലൂരില്‍നിന്ന് സ്വന്തം വിവാഹത്തിനായി വന്ന എടവക സ്വദേശിനിയായ 25 കാരി, കോഴിക്കോട് ക്ലസ്​റ്ററില്‍നിന്ന് വന്ന കോട്ടത്തറ സ്വദേശിനി 15 കാരി, ജൂലൈ അഞ്ചിന് ചികിത്സയിലായ കല്‍പറ്റ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍
പയ്യമ്പള്ളി സ്വദേശിയായ 34കാരന്‍, എടവക സ്വദേശി 29കാരന്‍, ചെന്നലോട് സ്വദേശി 22കാരന്‍, കണിയാമ്പറ്റ സ്വദേശി 36കാരന്‍ എന്നിവരാണ് സാമ്പിള്‍ പരിശോധന നെഗറ്റിവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

88 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 88 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളത് 3532 പേരാണ്. 223 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതുവരെ പരിശോധനക്കയച്ച 12,261 സാമ്പിളുകളില്‍ 10,477 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 10,235 നെഗറ്റിവും 242 പോസിറ്റിവുമാണ്.
 

Tags:    
News Summary - covid cases increase in wayanadu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.