തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധിക്കുന്നതിെൻറ പ്രവണതകളുണ്ടെന്നും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ആക്ടിവ് രോഗികളുടെ എണ്ണം ഞായറാഴ്ച 61,604 ആയി ഉയര്‍ന്നു. േരാഗികളുടെ എണ്ണം കൂടുതല്‍ വര്‍ധിച്ചത് ആദ്യം തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലാണ്.
അവസാനം തെരഞ്ഞെടുപ്പ് നടന്ന ജില്ലകളിലെ സ്ഥിതി നോക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലേതിനെക്കാള്‍ കുറവാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണമുണ്ടായി. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഉണ്ടായതുപോെല കോവിഡ് വ്യാപനം കേരളത്തില്‍ ഉണ്ടായതായി കണക്കുകള്‍ കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ജാഗ്രത പുലര്ത്തിയതിെൻറ ഫലമായാണ് അതു സാധിച്ചത്.സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളോട് ജനം സഹകരിച്ചതിെൻറ ഗുണഫലമാണിത്. അശ്രദ്ധയുടെ ഫലമായി രോഗം പടരുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അത് തടയേണ്ട ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.