തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്ത് 339 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. സൂപ്പർ സ്പ്രെഡ് നടന്ന തിരുവനന്തപുത്ത് 95 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 92 പേർക്കും സമ്പർക്കം വഴിയാണ്. തൃശൂരിൽ മൂന്നും ഇടുക്കിയിൽ ഒന്നും അടക്കം നാല് ആരോഗ്യ പ്രവർത്തകർക്കും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
തൃശൂര്‍ ജില്ലയിലെ ഒരു ബി.എസ്.എഫ് ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി ജവാനും ആലപ്പുഴ ജില്ലയിലെ രണ്ട് ഇന്തോ-ടിബത്തന്‍ ബോര്‍ഡര്‍ പൊലീസിനും രോഗം ബാധിച്ചു.
149 പേർക്ക് രോഗം ഭേദമായി. 2795 പേരാണ് ഇനി രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ. 471 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം 95, കൊല്ലം 10 , കോട്ടയം 7 , പത്തനംതിട്ട 7 , ഇടുക്കി 20, ആലപ്പുഴ 22 , എറണാകുളം 12 , തൃശൂർ 27 , പാലക്കാട് 50, മലപ്പുറം 55, കോഴിക്കോട് 8 , കണ്ണൂർ 8 , വയനാട് 7 , കാസർകോട് 11 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് കടക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ നിർണായക ഘട്ടത്തിലാണ്. നഗരങ്ങളിൽ സൂപ്പർ സ്പ്രഡിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ എപ്പോൾ വേണമെങ്കിലും കടുപ്പിച്ചേക്കാം. ആശങ്ക തലസ്ഥാനത്ത് മാത്രമല്ല നില നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
181 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. റിവേഴ്സ് ക്വാറൻറീൻ കർശനമായി പാലിക്കണം. റിവേഴ്സ് ക്വാറൻറീനിലുള്ള ആളുകളുള്ള വീടുകളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.