തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന് രോഗം പകർന്നത് എവിടെനിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. വൈദികന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചികിത്സ തേടിയിരുന്ന പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു.
വൈദികനുമായി സമ്പർക്കം പുലർത്തിയ 19 ഡോക്ടർമാർ ക്വാറൻറീനിൽ പ്രവേശിച്ചു. മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരും ആശുപത്രിയിലെ ഒമ്പത് ഡോക്ടർമാരുമാണ് നിരീക്ഷണത്തിൽപോയത്. 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിലും പേരൂർക്കട ജനറൽ ആശുപത്രിയിലുമാണ് ഒന്നരമാസമായി വൈദികൻ ചികിത്സ തേടിയിരുന്നത്. അതേസമയം പുറത്തുനിന്ന് രോഗം പകരാൻ സാധ്യതയില്ലെന്ന് വൈദികൻെറ ബന്ധുക്കൾ പറഞ്ഞു.
വാഹനാപകടത്തിൽപ്പെട്ട വൈദികനെ ഏപ്രിൽ 20നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സക്ക് ശേഷം മേയ് 20ന് പേരൂർക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ചതോടെ മേയ് 30ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈദികൻ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.