തിരുവനന്തപുരം: അടച്ചിടുക എന്നതിെൻറ ആശയം ആളുകൾ വീട്ടിൽതന്നെ കഴിയുക (സ്റ്റേ അറ ്റ് ഹോം) എന്നതാണ്. ആളുകൾ പുറത്തേക്ക് കഴിയുന്നതും വരാതിരിക്കുക. ജനങ്ങൾ തമ്മിലെ സമ്പർക്കം കുറക്കുകയും വൈറസ് പകരുന്നത് ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. സ്റ്റേ അറ്റ് ഹോം അംഗീകരിച്ചാൽ അത്യാവശ്യക്കാർ മാത്രമേ പുറത്ത് വരൂ. ഉദാഹരണമായി വീട്ടുസാധനങ്ങൾ വാങ്ങേണ്ടവർ കുടുംബത്തിൽ നിന്ന് ഒന്നോ രേണ്ടാ പേർക്ക് വാങ്ങി പോകാം. കടകളിലും ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ജങ്ഷനുകളിലും കൂടി നിൽക്കുന്നത് ഒഴിവാക്കണം.
അവശ്യസേവനങ്ങൾ ഉണ്ടാകും, സൂപ്പർമാർക്കറ്റുകളിൽ നിയന്ത്രണം
അവശ്യസേവനം ലഭിക്കുന്ന കടകൾ തുറക്കും. വെള്ളം, വൈദ്യുതി, പാൽ, ഭക്ഷണം, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നീ സേവനം ഉണ്ടാകും. അവശ്യമല്ലാത്ത മറ്റ് സേവനങ്ങൾ മരവിപ്പിക്കും. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. ആളുകൾക്ക് സാധനം വാങ്ങാൻ കടകൾ വേണം. സൂപ്പർമാർക്കറ്റുകളിൽ നിയന്ത്രണം ഉണ്ടാകും. വളരെ ആളുകൾ കൂടുന്ന സ്ഥലമായതിനാൽ സൂപ്പർ മാർക്കറ്റുകളിൽ വൈറസ് പരക്കാൻ സാധ്യതയുണ്ട്. അത് നിയന്ത്രിക്കണം. അവയെ ഏത് രീതിയിൽ നിയന്ത്രിക്കണം എന്ന് ആലോചിക്കുന്നു. താൽക്കാലികമായി ആറോ ഏഴോ ആളുകളെ മാത്രം ഒരേസമയം അനുവദിക്കാം. എന്നാൽ തിങ്ങിക്കൂടുന്നത് ഒഴിവാക്കുന്നതാണ് ആലോചിക്കുന്നത്.
പമ്പുകൾ തുറക്കും; ഹോട്ടൽ അടയ്ക്കില്ല
പെട്രോൾ പമ്പുകൾക്ക് നിയന്ത്രണമില്ല. അത് അവശ്യ സർവിസാണ്. ഹോട്ടലുകൾ അടച്ചിടില്ല. അവർ കൂടുതൽ ആളുകളുടെ ഗ്രൂപ്പായി കേന്ദ്രീകരിക്കരുത്. ഇക്കാര്യവും വ്യാപാരികളുടെ യോഗത്തിൽ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും. ബാർ, ബിവറേജസ് കാര്യത്തിൽ നിയന്ത്രണത്തിന് എക്സൈസ് നിർദേശിച്ചിട്ടുണ്ട്. എത്രമാത്രം ആളുകൾ കയറുന്നു എന്ന് ബാറുടമകൾ പരിശോധിക്കണം. ആൾക്കൂട്ടം ഒഴിവാക്കാൻ നോക്കണം.
കരിഞ്ചന്ത തടയും; ഇന്ന് യോഗം
പുതിയ നിയന്ത്രണങ്ങളുടെ പേരിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും. മുഖ്യമന്ത്രി തിങ്കളാഴ്ച വ്യാപരികളുടെയും ചേംബർ ഒാഫ് േകാമേഴ്സിെൻറയും ബിസിനസുകാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമായ നിർദേശം ഇതിൽ നൽകും.
നടപടികൾക്ക് കലക്ടർമാർക്കും എസ്.പിമാർക്കും അധികാരം
പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിക്ക് എല്ലാ ജില്ലകളിലും പൊലീസിനും മറ്റും അധികാരം നൽകി. യോജിച്ച തീരുമാനം അവർക്ക് എടുക്കാം. കാസർകോട് ചെയ്ത പോലെ കൂടുതൽ കർശന നടപടി വേണമെങ്കിൽ പരിശോധിച്ച് തീരുമാനിക്കും. ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നുണ്ട്. ജനങ്ങൾ കൂട്ടം കൂടാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.