തിരുവനന്തപുരം: ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസഹായ പദ്ധതിയിൽനിന്ന് 134.91 കോടി സംസ്ഥാനം കൈപ്പറ്റിയില്ലെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ. സംസ്ഥാനത്ത് കോടതികളിൽ തീർപ്പാകാെത കിടക്കുന്നത് 8,11,286 കേസുകളാണ്. 2016 മാർച്ച് 31 വരെയുള്ള കണക്കാണിത്. ഇതിൽ 2,95,913 സിവിൽ കേസുകളും 5,15,373 ക്രിമിനൽ കേസുകളുമുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരം ജില്ലയിലാണ്. 1,38,573 കേസുകൾ. രണ്ടാംസ്ഥാനം െകാല്ലത്തിനാണ്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലാണ്. 12,704 കേസുകൾ. നിയമസഭയിൽ സമർപ്പിച്ച കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ റിപ്പോർട്ടിലാണ് ഇൗ വിവരങ്ങൾ.
പ്രധാന കണ്ടെത്തലുകൾ
•സായാഹ്ന കോടതികൾക്ക് തീരുമാനമെടുത്തുവെങ്കിലും നടപ്പായില്ല.
•സ്പെഷൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികൾ സ്ഥാപിക്കുന്നതിൽ കാലതാമസം വന്നു.
•ലോക് അദാലത്തുകളിലെ കേസുകളുടെ തീർപ്പാക്കൽ ലക്ഷ്യം നേടിയില്ല.
•പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നിയമസഹായം ലഭിക്കാൻ വരുമാന പരിധി ഉയർത്തണമെന്ന നിർദേശം ലീഗൽ സർവിസ് സൊസൈറ്റി പാലിച്ചില്ല.
•ദേശീയ കെട്ടിട നിർമാണ ചട്ടത്തിലെ വ്യവസ്ഥകൾ സംസ്ഥാനം നിർമാണ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അഗ്നിശമന മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ ഇതുമൂലം അപാകത വന്നു. സുരക്ഷ ഉപകരണങ്ങളുടെ കുറവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.