കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന വാഹനത്തിൽ എ.എൻ. ഷംസീർ എം.എൽ.എ. സി.പി.എം ജില ്ലാ കമ്മറ്റി യോഗത്തിന് ഷംസീർ എത്തിയത് ഇൗ കാറിലാണ്. വാഹനത്തിൽ എം.എൽ.എ ബോർഡ് വെച്ചിരുന്നില്ല.
കെ.എൽ.07 സി.ഡി 6887 നമ്പർ ഇന്നോവയിലാണ് വധശ്രമം സംബന്ധിച്ച് ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷംസീർ എം.എൽ.എയുടെ സഹോദരൻ എ.എൻ ഷാഹിറിൻെറ ഉടമസ്ഥതയിലാണ് കാർ. ഇൗ കാർ ഇതുവരെ കണ്ടെത്താനായില്ലെന്നും വാഹനത്തിനായുള്ള തെരച്ചിലിലാണെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്.
തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് മുമ്പിൽ വെച്ചും ചോനാടത്തെ കിൻഫ്ര പാർക്കിനടുത്തുവെച്ചുമാണ് ഈ കാറിൽ ഗൂഢാലോചന നടന്നതെന്നായിരുന്നു കേസിൽ അറസ്റ്റിലായ പൊട്ടി സന്തോഷ് നൽകിയ മൊഴി. മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപമാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം തലശ്ശേരി ഏരിയ കമ്മറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ.കെ രാഗേഷും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.