കൊട്ടാരക്കര: ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശിയായ രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായത്. രാഹുലിന് പുറമേ കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന്‍ വിനീത് (ശിവന്‍) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറുമ്പാലൂര്‍ സരസ്വതി വിലാസത്തില്‍ സജയകുമാര്‍ (28), പള്ളിക്കല്‍ ചെമ്പന്‍പൊയ്കയില്‍ വിജയകുമാര്‍ (24), കരിക്കോട് മുണ്ടോളില്‍ പുത്തന്‍വീട്ടില്‍ അഖില്‍ (26), കൊട്ടാരക്കര ശ്രേയസ് ഭവനില്‍ ലിജിന്‍ (31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊട്ടാരക്കരയില്‍ വാടകക്ക് താമസിക്കുന്ന സിദ്ദീഖിന് മര്‍ദനത്തില്‍ സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ മുമ്പ് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ചർച്ച നടന്നു. ഇതിനിടെ ഇരുസംഘങ്ങളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ചര്‍ച്ചക്കെത്തിയ സിദ്ദീഖിനെയും സുഹൃത്ത് ഹാരിസിനെയും എതിര്‍വിഭാഗം മര്‍ദിച്ചു.
പരിക്കേറ്റ സിദ്ദീഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇരുകൂട്ടരിലും ഉള്‍പ്പെട്ടവര്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തി. സിദ്ദീഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുെവച്ച് ചര്‍ച്ച തുടങ്ങവെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് വഴിമാറിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറുകയും അക്രമിസംഘം പിന്നാലെയെത്തി ആക്രമിക്കുകയുമായിരുന്നു. പ്രസവമുറിയിലും ഓപറേഷന്‍ തിയറ്ററിലുമെല്ലാം ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറെനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.