തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസിൽ എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പരാതിക്കാരി സി.ബി.െഎക്ക് ഡിജിറ്റൽ തെളിവുകൾ കൈമാറി. താൻ ലൈംഗികമായി പീഡനത്തിന് ഇരയാക്കപ്പെട്ടെന്ന് പരാതിക്കാരി പറയുന്ന മന്ത്രിമന്ദിരമായ 'റോസ് ഹൗസി'ലെ 2012 മേയ്് മാസത്തെ ദൃശ്യങ്ങളാണ് നൽകിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സി.ബി.ഐക്ക് ഡിജിറ്റൽ തെളിവുകളും കൈമാറിയത്. നേരത്തേ വസ്ത്രങ്ങൾ ഉൾപ്പെടെ തെളിവുകളും അന്വേഷണ സംഘത്തിന് അവർ കൈമാറിയിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിെൻറ തെളിവുകളും സി.ബി.ഐക്ക് നൽകിയിട്ടുണ്ട്. നേരത്തേ തെൻറ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. അന്ന് കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയാണ് അവർ തെളിവുകൾ നൽകാതിരുന്നത്.
സർക്കാർ ആവശ്യപ്രകാരം സി.ബി.ഐ കേസന്വേഷണം ഏറ്റെടുത്ത് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അവർ കൂടുതൽ തെളിവുകൾ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.