കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സംസ്ഥാന ത്താകെ നടത്തുന്ന സമൂഹ അടുക്കളകളിൽ കുടുംബശ്രീ വനിതകളെ കൂടാതെ പാചകത്തൊഴിലാളി കളെയും നിയമിക്കാം. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ഉത്തരവിറങ്ങി.
ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകിയാണ് ഉത്തരവ്. സന്നദ്ധ പ്രവർത്തകർക്കുപുറമെ കുടുംബശ്രീ അംഗങ്ങളാണ് നിലവിൽ സംസ്ഥാനത്തെ ആയിരത്തിലധികം സമൂഹ അടുക്കളകളിലെ പാചകക്കാർ. പുതുതായി നിയമിക്കുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ ഒാണറേറിയം നൽകണമെന്നും ഉത്തരവിലുണ്ട്.
ഉച്ചഭക്ഷണം മാത്രം തയാറാക്കുന്നതിന് 400 രൂപയും ഒരു ദിവസത്തേക്കുള്ള ഭക്ഷണം തയാറാക്കുന്നതിന് 650 രൂപയും കുടുംബശ്രീ മുഖേന നിയോഗിക്കുന്ന പാചക ജോലിക്കാർക്ക് ഒാണറേറിയം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഏപ്രിൽ 20ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. പുതിയ ഉത്തരവോടെ ഇതേ ഒാണറേറിയം നൽകി പാചകത്തൊഴിലാളികളെ കൂടി നിയമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.