കാസർകോട്: ശക്തമായ കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് വിദ്യാർഥി മരിച്ചു. ഡൈജിവേൾഡ് കന്നഡ ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റ (13)യാണ് മരിച്ചത്. ശനിയാഴ്‌ച പകൽ രണ്ടൊടെ വീട്ടുപറമ്പിലാണ് അപകടം.
പിതാവിനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിൻതോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങുകൾ പൊട്ടിവീണു. ഷോണിനെ കാണാതെ തിരച്ചിൽ നടത്തിയപ്പോൾ തെങ്ങുകൾക്കടിയിൽ കിക്കുന്നതാണ് കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകൾ മാറ്റി കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ഞയറാഴ്‌ച വൈകിട്ട് നാലിന് ചേവാർ ക്രിസ്‌തുരാജ ദേവാലയ സെമിത്തേരിയിൽ കബറടക്കും. കയ്യാർ ഡോൺബോസ്‌കോ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യർഥിയാണ്. മാതാവ്: അനിത. സഹോദരി: സോണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.