ചെന്നൈ: കാരുണ്യത്തിെൻറ പുതിയ മാതൃക തീർത്ത് തമിഴ്നാട്ടിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അനുപ്രിയ. സൈക്കിൾ വാങ്ങാൻ കാശുകുടുക്കയിൽ ശേഖരിച്ച തുകയാണ് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇൗ എട്ടുവയസ്സുകാരി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പുതിയ ബ്രാൻഡ് സൈക്കിൾ കുട്ടിക്ക് സമ്മാനമായി നൽകുമെന്ന് ഹീറോ ൈസക്കിൾസ് കമ്പനി അറിയിച്ചു. വിഴുപ്പുറത്തെ ശിവഷൺമുഖനാഥെൻറയും ലളിതയുടെയും മൂത്തമകളാണ് അനുപ്രിയ. നാലുവർഷമായി അഞ്ചു കാശുകുടുക്കകളിലായി 8846 രൂപയാണ് ഇൗ കുട്ടി ശേഖരിച്ചത്. ഇതിലൊന്ന് ഇളയ സഹോദരൻ പരിഷിത്ത് ഖന്നയുടേതാണ്. കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കഷ്ടപ്പെടുന്നത് ടി.വിയിൽ കണ്ടാണ് അനുപ്രിയ ദുരിതാശ്വാസത്തിന് പണം കൈമാറണമെന്ന ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞത്. മാതാപിതാക്കളും ബന്ധുക്കളും നൽകുന്ന നാണയത്തുട്ടുകളാണ് കാശുകുടുക്കയിൽ സൂക്ഷിച്ചിരുന്നത്.
പിറന്നാൾദിനമായ ഒക്ടോബർ 16ന് സൈക്കിൾ വാങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മക്കളുടെ പണം ഉൾപ്പെടെ 9000 രൂപയുടെ ഡി.ഡിയെടുത്താണ് സ്വകാര്യ ട്യൂഷൻ സെൻറർ നടത്തുന്ന ശിവഷൺമുഖനാഥൻ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. അനുപ്രിയയുടെ പിറന്നാൾദിനത്തിൽതന്നെ സൈക്കിൾ നൽകുമെന്ന് ഹീറോ മോേട്ടാസ് കമ്പനി ചെയർമാൻ പങ്കജ്മുൻജൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.