കൊച്ചി: പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുേമ്പാൾ ജുഡീഷ്യൽ ഓഫിസർമാർ പ ാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഹൈകോടതി സർക്കുലർ പുറപ്പെടുവിച്ചു. കസ ്റ്റഡിയിലിരിക്കെ പ്രതിക്ക് പൊലീസിൽനിന്ന് പീഡനമേൽക്കേണ്ടിവന്നിട്ടുണ്ടോയെന ്ന് ഉറപ്പാക്കേണ്ടത് മജിസ്േട്രറ്റിെൻറ ചുമതലയാണെന്ന് വ്യക്തമാക്കിയാണ് എട്ട് മാർഗനിർദേശമടങ്ങുന്ന സർക്കുലർ ഹൈകോടതി സേബാഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ പി.ജി. അജിത്കുമാർ പുറപ്പെടുവിച്ചത്.
നെടുങ്കണ്ടം രാജ്കുമാർ കേസിലടക്കം മജിസ്േട്രറ്റുമാരുടെ അശ്രദ്ധമൂലം ചില പ്രതികൾക്ക് പൊലീസിെൻറ മർദനമേറ്റ കാര്യം രേഖപ്പെടുത്താൻ കഴിയാതെപോയ സംഭവത്തിെൻറ പശ്ചാത്തലത്തിലാണിത്. നിലവിലെ മാർഗനിർദേശങ്ങൾക്ക് പുറമെ ഇവകൂടി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.പ്രതിയെ ഹാജരാക്കുേമ്പാൾ കസ്റ്റഡിയിലിരിക്കെ പൊലീസിൽനിന്ന് മർദനം ഉണ്ടായോയെന്ന് കൃത്യമായി ചോദിച്ച് മനസ്സിലാക്കി രേഖപ്പെടുത്തണമെന്നാണ് ആദ്യ നിർദേശം. പരാതിയുണ്ടോ, എന്തെങ്കിലും പറയാനുണ്ടോ തുടങ്ങിയ അവ്യക്ത ചോദ്യങ്ങൾ മതിയാവില്ല.
മുറിവുകളുമായാണ് ഹാജരാക്കുന്നതെങ്കിൽ എപ്പോൾ എങ്ങനെ ഉണ്ടായി, മുറിവിെൻറ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണം. ചോദ്യം, ഉത്തരം രൂപത്തിൽ ഇവ രേഖപ്പെടുത്തണം. മുറിവുകൾ സംബന്ധിച്ച് പ്രതിയുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിെലയും മെഡിക്കൽ-ആക്സിഡൻറ്-മുറിവ് സർട്ടിഫിക്കറ്റുകളിലെ രേഖപ്പെടുത്തലും തമ്മിൽ പൊരുത്തക്കേടില്ലെന്ന് ഉറപ്പുവരുത്തണം. അന്വേഷണത്തിന് ശേഷമുള്ള കണ്ടെത്തലുകൾ റിമാൻഡ് ഓർഡറിൽ രേഖപ്പെടുത്തണം.
റിമാൻഡ് െചയ്യുകയാണെങ്കിൽ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാനുള്ള നിർദേശം ജയിൽ സൂപ്രണ്ടിന് നൽകണം. മെഡിക്കൽ റിപ്പോർട്ട് സഹിതം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 24 മണിക്കൂറിനകം സൂപ്രണ്ടിൽനിന്ന് ലഭ്യമാക്കണം. ജുഡീഷ്യൽ ഓഫിസർ ആശുപത്രിയിലെത്തി പ്രതിയെ റിമാൻഡ് ചെയ്യുന്നപക്ഷം സുരക്ഷിതമായ കസ്റ്റഡി ഉറപ്പാക്കാനുള്ള നിർദേശത്തോടെ ജയിൽ സൂപ്രണ്ടിന് ഉത്തരവ് നൽകണം. സ്വകാര്യ, ഔദ്യോഗിക ആവശ്യങ്ങൾക്ക് ജുഡീഷ്യൽ ഓഫിസർമാർ പൊലീസ് വാഹനങ്ങൾ ഉപയോഗിക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.