കൊച്ചി: വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സർക്കിൾ ഇ ൻസ്പെക്ടർ വി.എസ്. നവാസിനായി കൊച്ചി പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്പെഷൽ ബ്രാ ഞ്ച് അസി. കമീഷണർ എസ്.ടി. സുരേഷ്കുമാർ, തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ എന്നിവ രുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് അംഗങ്ങൾ ഉൾപ്പെടെ നാല് സംഘങ്ങൾ തെക്കൻ ജില്ലകൾ കേ ന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഡെപ്യൂട്ടി കമീഷണർ ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല. ഇതിനിടെ, നവാസ് കൊച്ചിയിലെ എ.ടി.എം കൗണ്ടറിൽ പണമെടുക്കുന്നതിെൻ റയും എറണാകുളത്തുനിന്ന് കായംകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നതിെൻറയ ും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.ബസിൽനിന്നിറങ്ങി കോടതി ആവശ്യത്തിനെന്നുപറഞ്ഞ് ചേർത്തലയിൽനിന്ന് സുഹൃത്തായ മറ്റൊരു പൊലീസുകാരെൻറ കാറിൽ കയറിയ നവാസ് കായംകുളത്ത് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, കായംകുളം കോടതിയിൽ എത്തിയിട്ടില്ല. ഭാര്യക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നും മാതാവിനെ ക്വാർട്ടേഴ്സിലേക്ക് അയക്കണമെന്നും കാണാതാകുന്നതിനുമുമ്പ് നവാസ് ബന്ധുവിന് വാട്സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. പത്തുദിവസത്തേക്ക് സ്ഥലത്തുണ്ടാകില്ലെന്ന് പൊലീസ് ഡ്രൈവറോട് പറഞ്ഞതായും അറിയുന്നു. സിം കാർഡും ഔദ്യോഗികവാഹനവും സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു. സ്വന്തം മൊബൈൽ നമ്പർ സ്വിച്ഓഫ് ചെയ്ത നിലയിലാണ്. കായംകുളവും തിരുവനന്തപുരവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനുപുറമെ സ്പെഷൽ ബ്രാഞ്ചിനെക്കൂടി ഉൾപ്പെടുത്തി മറ്റ് ജില്ലകളിലും തിരച്ചിൽ നടക്കുന്നുണ്ട്.
എ.ടി.എം കൗണ്ടറിലെത്തിയ നവാസിെൻറ വേഷം പാൻറ്സും ടീഷർട്ടുമാണ്. 10,000 രൂപയാണ് പിൻവലിച്ചത്. വ്യാഴാഴ്ച പുലർച്ച നാേലാടെ സൗത്തിലെ പൊലീസ് ക്വാർട്ടേഴ്സിലെത്തിയ നവാസിനെ അഞ്ചേമുക്കാലോടെ കാണാതായെന്നാണ് ഭാര്യ കമീഷണർക്ക് നൽകിയ പരാതിയിലുള്ളത്. വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും പരാതി നൽകി. ബുധനാഴ്ച രാത്രി അസി. കമീഷണറും നവാസും തമ്മിൽ വയർലെസ് വഴി വാക്കുതർക്കമുണ്ടായിരുന്നു. എ.സി.പിയുടെ ശകാരത്തിൽ നവാസിന് ഏറെ മനോവിഷമം ഉണ്ടായതായി പരാതിയിൽ പറയുന്നു. ഇവർ തമ്മിലെ അഭിപ്രായഭിന്നതയുടെ കാരണങ്ങളും അന്വേഷിക്കുന്നുണ്ട്.
മേലുദ്യോഗസ്ഥരുടെ സമ്മർദവും ശകാരവും ഭീഷണിയും സൃഷ്ടിച്ച മാനസികപ്രയാസങ്ങളും അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നതായി സഹപ്രവർത്തകരും പറയുന്നു.
ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും നവാസ് സംസ്ഥാനം വിട്ടിട്ടില്ലെന്നും അന്വേഷണം ഊർജിതമാണെന്നും ഡി.സി.പി ജി. പൂങ്കുഴലി പറഞ്ഞു. ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് വ്യാഴാഴ്ച മട്ടാഞ്ചേരി സി.ഐ ആയി ചുമതലയേൽക്കേണ്ടതായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ
പീഡനമെന്ന് പരാതി; സിവിൽ പൊലീസ് ഓഫിസർ രാജിവെച്ചു
കണ്ണൂർ: ജാതീയമായി അധിക്ഷേപിക്കുന്നെന്നാരോപിച്ച് കുറിച്യ വിഭാഗത്തിൽപെട്ട സിവിൽ പൊലീസ് ഓഫിസർ രാജിവെച്ചു. കേളകം സ്വദേശിയും കണ്ണൂർ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറുമായ കെ. രതീഷാണ് രാജിക്കത്ത് നൽകിയത്. അടിമയെ പോലെയാണ് ജോലി ചെയ്യിക്കുന്നതെന്നാണ് രതീഷിെൻറ ആരോപണം. ഡ്യൂട്ടി നൽകാൻ ചുമതലപ്പെട്ട എസ്.ഐ പുരുഷോത്തമൻ, പൊലീസുകാരായ മുകേഷ്, രതീഷ്, പ്രജിത് എന്നിവർക്കെതിരെയാണ് രതീഷ് പരാതി ഉന്നയിക്കുന്നത്.
ജയിൽ തടവുകാരായ രോഗികൾക്ക് എസ്കോർട്ടാണ് പതിവായി നൽകുന്നതെന്നും എ.ആർ ക്യാമ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. ദിവസങ്ങളോളം തുടർച്ചയായി ഡ്യൂട്ടിയെടുത്താലും അവധി നൽകുന്നില്ല, നിസ്സാര കാര്യങ്ങൾക്ക് അടിമയെപോലെ ജോലി ചെയ്യിക്കുന്നു തുടങ്ങിയ ആക്ഷേപവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. 2015ലാണ് രതീഷ് എ.ആർ ക്യാമ്പിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.