കൊച്ചി: കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന് ഇരയായ മാനന്തവാടി സെൻറ് മേരീ സ് പ്രൊവിൻസ് അംഗം സിസ്റ്റർ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ ക്രൈസ്തവസംഘടനകള്‍ രംഗത്ത ്. ശനിയാഴ്ച ആലുവയിലെ എഫ്.സി.സി കോണ്‍വെൻറിന് മുന്നില്‍ പ്രാര്‍ഥന ധര്‍ണ നടത്തും.
കേരള കത്തോലിക്ക സഭാ ന വീകരണ പ്രസ്ഥാനത്തിെൻറയും (കെ.സി.ആർ.എം) ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്സിലിെൻറയും സംയുക്താഭിമ ുഖ്യത്തിലാണ് ധര്‍ണ. സിസ്റ്റര്‍ ലൂസിക്കെതിരെ കത്തോലിക്കാ മുഖപത്രമായ ദീപികയില്‍ ലേഖനം വന്ന സാഹചര്യത്തിലാണ് പ് രതിഷേധം സംഘടിപ്പിക്കുന്നത്.
സിസ്റ്റർ ലൂസി പൊതുസമൂഹത്തിനു മുന്നിൽ സന്യാസത്തെ വീണ്ടും അപഹാസ്യമാക്കിയതായി ‘കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോൾ’ എന്ന തലക്കെട്ടിൽ സഭയുടെ കീഴിലുള്ള ‘ദീപിക’ പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
കന്യാസ്ത്രീ സമരത്തിൽ സഭാധികാരികളുടെ അനുവാദമില്ലാതെ പങ്കെടുത്ത സിസ്റ്റർ ലൂസി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളിൽ ലേഖനങ്ങൾ നൽകുകയും ചെയ്തതായി നോബിൾ പാറയ്ക്കൽ എഴുതിയ ലേഖനം കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, സന്യാസമെന്താണെന്ന് തനിക്കറിയാമെന്നും ഇതേക്കുറിച്ചൊന്നും അറിയാത്തയാളാണ് തെൻറ സന്യാസ ജീവിതത്തെക്കുറിച്ച് എഴുതിപ്പിടിപ്പിക്കുന്നതെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു. ദീപികയിൽ തനിക്കെതിരെ വന്ന ലേഖനം വാസ്തവവിരുദ്ധവും അപകീർത്തികരവുമാണെന്നും ലൂസി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.