ന്യൂഡൽഹി: കുട്ടികൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ തങ്ങൾക്ക് കീഴിലുള്ള എല്ലാ സ്കൂളുകൾക്കും സി.ബി.എസ്.ഇ അടിയന്തര നിർദേശം നൽകി. സെപ്റ്റംബറിൽ ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥി പ്രദ്യുമൻ താക്കൂർ (ഏഴ്) ദുരൂഹമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ സി.ബി.എസ്.ഇ നേരത്തേ നിർദ്ദേശിച്ചിരുന്നു.
സി.ബി.എസ്.ഇയുടെ കീഴിൽ 17,200 സ്കൂളുകളാണ് രാജ്യത്തുള്ളത്. ഇതിൽ 35 ശതമാനം മാത്രമാണ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് നവംബർ 10നകം സി.ബി.എസ്.ഇയെ അറിയിച്ചത്. സുരക്ഷിതത്വമില്ലാത്ത സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുക, സ്കൂൾ ബസുകളിൽ ജി.പി.എസ് ഏർപ്പെടുത്തുക, അപരിചിതരെ സ്കൂൾ പരിസരങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദേശങ്ങൾ. എന്നാൽ, പല സ്കൂളുകളും അടിസ്ഥാന ചട്ടങ്ങൾ പോലും പാലിക്കുന്നില്ലെന്ന റിപ്പോർട്ട് ലഭിച്ചതായും സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കി.
സ്കൂളുകൾ അതത് പൊലീസ് സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകൾക്ക് വിധേയമായിരിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും പരാതികൾ പരിഹരിക്കാനുമായി അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് സമിതി രൂപവത്കരിക്കണമെന്നും സി.ബി.എസ്.ഇയുടെ സർക്കുലറിൽ പറയുന്നുണ്ട്. അതേസമയം, രാജ്യത്തെ സ്കൂളുകളിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും വർധിച്ച് വരുന്നുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സ്കൂൾ അധികൃതർ ഇത്തരം സംഭവങ്ങൾ ഉണ്ടാകുേമ്പാൾ മൂടിവെക്കുകയാണ്. സ്കൂളുകളിൽ കുട്ടികൾ സുരക്ഷിതരാേണാ എന്ന് കെണ്ടത്തുന്നതിന് ദേശീയ ബാലാവകാശ കമീഷൻ സർവേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.