കൽപറ്റ: ആ ഷോക്കേസിലെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ എല്ലാം പറയുന്നുണ്ട്. നാടും വീടും തനിക് കെത്ര പ്രിയതരമായിരുന്നുവെന്നതിെൻറ നേർസാക്ഷ്യങ്ങളാണ് ചുവരിൽ മുഴുവൻ. രാഷ്ട ്രനേതാക്കളുെട കൂടെയുള്ള ചിത്രങ്ങൾക്കൊപ്പം കൃഷിഭൂമിയിൽ വിളവെടുക്കുന്ന ചിത്രവു മുണ്ട്. സൈനികനെന്ന അഭിമാനത്തിനൊപ്പം കുടുംബത്തിെൻറ സ്നേഹവായ്പുകളും ചില്ലി ട്ട് സൂക്ഷിച്ചതിന് നടുവിൽ വസന്തകുമാറിെൻറ ഒാർമകൾ ജീവൻ തുടിച്ചുനിൽക്കുന്നു.
കഴിഞ്ഞയാഴ്ച സ്നേഹമുത്തം നൽകി പോയ അച്ഛൻ ഇനിയൊരിക്കലും വരില്ലെന്ന ദുഃഖം മുഖ ത്തൊതുക്കി എട്ടുവയസ്സുകാരി അനാമിക ഇടക്കിടെ കണ്ണീരോടെ അച്ഛെൻറ ഫോേട്ടായെടു ത്ത് നെഞ്ചോട് ചേർത്തുവെക്കുന്നു. സൈനികനായ വസന്ത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട അമർ ദീപ് (അണയാത്ത ജ്വാല) എന്ന് പേരിട്ട അഞ്ച് വയസ്സുകാരൻ മകെൻറ മുഖത്തും അരുതാത്തതെ ന്തോ സംഭവിച്ച ഭീതി നിഴലിട്ടുനിൽക്കുന്നു. വസന്തിെൻറ വേർപാടിൽ തകർന്നുപോയ ഭാര്യ ഷീനയെയും മാതാവ് ശാന്തയെയും ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയാണ് സന്ദർശകർ.
കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത സൈനികൻ വി.വി. വസന്തകുമാറിെൻറ പൂക്കോട് സർവകലാശാല കാമ്പസിനരിെകയുള്ള വാഴക്കണ്ടി വീട്ടിൽ ദുഃഖം തളംകെട്ടി നിൽക്കുകയാണ്. പട്ടികവർഗ വിഭാഗത്തിൽപെട്ട മുള്ളുക്കുറുമ സമുദായക്കാരായ കുടുംബം താമസിക്കുന്നത് പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിധിയില്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ്. കുടുംബത്തിന് പുറമെ നാട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവനായിരുന്നു വസന്ത്.
10 മാസം മുെമ്പാരുനാൾ പെെട്ടന്നായിരുന്നു വസന്തിെൻറ അച്ഛൻ വാസുദേവെൻറ മരണം. ഹൃദയാഘാതമായിരുന്നു. 18ാം വയസ്സിൽ സൈന്യത്തിൽ ചേർന്നശേഷം പടിപടിയായാണ് കൊച്ചുവീട് പടുത്തുയർത്തിയത്. കഴിഞ്ഞ പ്രളയത്തിൽ വീടിെൻറ ഒരുഭാഗത്ത് മണ്ണിടിഞ്ഞു വീണപ്പോൾ അവധിക്കെത്തി അത് നീക്കം ചെയ്തു. രണ്ടുവർഷം കഴിഞ്ഞ് സൈന്യത്തിൽനിന്ന് വിരമിച്ചശേഷം വീട്ടിൽ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ശിഷ്ടകാലം ചെലവഴിക്കാനുള്ള ആഗ്രഹത്തിലായിരുന്നു വസന്ത്.
വസന്തകുമാറിെൻറ അമ്മ ശാന്ത. ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളജിൽ താൽക്കാലിക ജീവനക്കാരിയാണ്. ഏക സഹോദരി വസുമിത.
മൃതദേഹം ഇന്നെത്തും
കൽപറ്റ: വീരമൃത്യു വരിച്ച സൈനികൻ വി.വി. വസന്തകുമാറിെൻറ ഭൗതിക ശരീരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.15ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. ഡൽഹിയിൽനിന്ന് വെള്ളിയാഴ്ച രാത്രി 11നുള്ള വിമാനത്തിൽ മുംബൈയിലെത്തിച്ചു. അവിടെനിന്ന് ഇന്ത്യൻ എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലെത്തിക്കുക. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതികശരീരം വയനാട്ടിലേക്ക് കൊണ്ടുവരും. ലക്കിടി ഗവ. എൽ.പി സ്കൂളിൽ പൊതുദർശനത്തിന് െവച്ചശേഷം തൃക്കൈപറ്റ മുക്കംകുന്ന് സമുദായ ശ്മശാനത്തിൽ സംസ്ഥാന, സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും.
വസന്തകുമാർ: നിതാന്ത പോരാളി
റായ്പുർ: എല്ലാ അർഥത്തിലും പോരാളിയായിരുന്നു കശ്മീരിൽ ചാവേർ ആക്രമണത്തിൽ മരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാർ. ഛത്തിസ്ഗഢിലായിരുന്നു നേരത്തേ ജോലി ചെയ്തിരുന്നത്. മാവോയിസ്റ്റ് മേഖലയായിരുന്ന ബിജാപുരിൽ സ്ഫോടനത്തിൽ പരിക്കേറ്റ സഹപ്രവർത്തകനെ രക്ഷിക്കാൻ വസന്തകുമാർ തനിച്ച് നടത്തിയ സാഹസിക നീക്കം അദ്ദേഹത്തിെൻറ ഒപ്പമുള്ളവർ ഒാർക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. ബിജാപുരിൽ 85 സി.ആർ.പി.എഫ് ബറ്റാലിയെൻറ ഭാഗമായിരുന്നു വസന്തകുമാർ.
2018 മാർച്ചിൽ റോഡ് പരിേശാധനക്കിടെ ഇവർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണമുണ്ടാവുകയും ലക്ഷ്മൺ റാവു എന്ന സഹപ്രവർത്തകന് ഗുരുതര പരിക്കേൽക്കുകയും ആയിരുന്നു. സ്ഫോടനശേഷം വെടിവെപ്പ് എന്നതാണ് മാവോയിസ്റ്റ് രീതി. അതിനാൽ, ഒപ്പമുണ്ടായിരുന്ന സി.ആർ.പി.എഫുകാർ ഒളിച്ചിരുന്ന് തിരിച്ചടിക്കാൻ ഒരുങ്ങി. ആ സമയം, വസന്തകുമാർ സ്വന്തം ജീവൻ പണയംവെച്ചാണ് ലക്ഷ്മൺ റാവുവിനെ രക്ഷിക്കാനെത്തിയത്. സ്വന്തം യൂനിഫോം ഉപയോഗിച്ചാണ് തെൻറ കാലിലെ മുറിവ് അന്ന് വസന്തകുമാർ കെട്ടിയതെന്ന് ലക്ഷ്മൺ റാവു ഒാർക്കുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, താൻ രക്തം വാർന്ന് മരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റാവുവിെൻറ കാൽ പിന്നീട് മുറിക്കേണ്ടിവന്നുവെങ്കിലും ജീവൻ രക്ഷിക്കാനായി. അന്ന് അകലെയുള്ള ആംബുലൻസിലേക്ക് റാവുവിനെ എത്തിച്ചത് വസന്തകുമാറിെൻറ ചങ്കൂറ്റം മാത്രമാണ്.
ബിജാപുരിനുശേഷം വസന്തകുമാറിനെ തെലങ്കാനയിലെ ഭദ്രാചലത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് ശ്രീനഗറിലേക്ക് പോസ്റ്റിങ് ലഭിച്ചത്. സേനയുടെ കരുത്തായിരുന്നു വസന്തകുമാറെന്ന് സി.ആർ.പി.എഫ് 85 ബറ്റാലിയൻ കമാൻഡൻറ് സുധീർ കുമാർ നിറകണ്ണുകളോടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.