തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് നേരെയുള്ള കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലും വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ദിനാചരണത്തിെൻറ സംസ്ഥാനതല സമാപന സേമ്മളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലും കണ്ട് വേവലാതിപ്പെടുന്നവരോട് മ ാത്രമേ അത് ചെലവാകൂ.
അതുകൊണ്ടാണ് നാം ഇന്നത്തെ നിലയിൽ എത്തിയതും സാമൂഹിക മാറ്റങ്ങൾ ഉണ്ടായതും. സമൂഹത്തിന് പറ്റാത്ത എല്ലാ കാര്യങ്ങളെയും എതിർക്കാൻ കേരളം മുന്നിൽ നിന്നിട്ടുണ്ട്. അത്തരം ശ്രമങ്ങളെ ആര് എതിർക്കുെന്നന്നോ അവരുടെ ശക്തി കണ്ടോ അവരുടെ മേനി പറച്ചിലിന് മുന്നിലോ കേരളം അടിയറ പറഞ്ഞിട്ടില്ല.
വർഗീയ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനു പകരം അതുമായി സമരസപ്പെടുന്ന കക്ഷികളെയും നേതാക്കളെയും നാം കണ്ടു. ഒന്നിെൻറ ബി ടീമായി നിന്നുകൊണ്ട് എ ടീമിനെ പ്രതിരോധിക്കാനാകില്ല. അങ്ങനെ ശ്രമിച്ചാൽ ബി ടീമിനെ എ ടീം വിഴുങ്ങും. മതനിരപേക്ഷത സംരക്ഷിക്കേണ്ട ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
മതനിരപേക്ഷതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും സംരക്ഷണത്തിന് ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ എല്ലാ മത, ജാതി വിഭാഗത്തിൽപെട്ടവർ അവരുടെതായ പങ്ക് വഹിച്ചിട്ടുണ്ട്. ക്രിസ്ത്യൻ മിഷണറിമാരും മുസ്ലിം പണ്ഡിതരും വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ഏത് ന്യൂനപക്ഷ വിഭാഗത്തെയും ലക്ഷ്യമിടുന്നതാണ് സംഘ്പരിവാർ നീക്കങ്ങൾ.
ന്യൂനപക്ഷ വിഭാഗത്തെ സംരക്ഷിക്കുന്നതിനു പകരം അവരെ നിഷ്കാസനം ചെയ്യുന്നതാണ് ആർ.എസ്.എസിെൻറ തത്ത്വശാസ്ത്രം. കേരളം എക്കാലവും ഇതിൽനിന്ന് വ്യത്യസ്തമായിനിന്നത് നവോത്ഥാന പാരമ്പര്യത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗം കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ്, മദ്റസ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൽ ഗഫൂർ, ന്യൂനപക്ഷ കമീഷൻ അംഗം അഡ്വ. ബിന്ദു എം. തോമസ്, പ്രഫ. മാത്യൂസ് വാഴക്കുന്നം എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടി സ്വാഗതവും എ. മുഹമ്മദ് അൻസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.