തിരുവനന്തപുരം: താൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് പറയുന്നവർ അതെന്താണെന്ന് വിശദീകരിച്ചാൽ മറുപടി നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രോട്ടോകോളും ലംഘിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് പോകുേമ്പാഴും തിരികെ വരുേമ്പാഴും ഭാര്യ ഒപ്പം വന്നത് കുടുംബകാര്യം മാത്രമാണ്. താനായത് കൊണ്ടാണ് അത് വിവാദമായത്. തനിക്ക് കോവിഡിന്‍റെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ടെസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹം പൊതു പരിപാടിയിൽ പങ്കെടുത്തുവെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. കോവിഡ് നെഗറ്റീവായി തിരികെ പോവുേമ്പാൾ കോവിഡ് ബാധിതയായ ഭാര്യയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.