തിരുവനന്തപുരം: അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യവും സംസ്ഥാനവും കടന്നുപോകുന്നതെന്നും ഇതിനെതിരായ പടയൊരുക്കമാണ് ഇന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന യു.ഡി.എഫിെൻറ കേരള പര്യടനമെന്നും പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല.സംസ്ഥാനത്തെ ഇടതു സര്‍ക്കാറും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും ജനദ്രോഹത്തില്‍ മത്സരിക്കുകയാണ്. കേരളം സമ്പൂര്‍ണ മദ്യാലയമായി. റേഷനരി വിതരണം ചെയ്യാന്‍ കഴിയുന്നില്ല. രാഷ്ട്രീയ കൊലപാതകികളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സംഘടിത അക്രമംമൂലം ജനജീവിതം ദുസ്സഹമായി. കായല്‍, ഭൂമി ൈകയേറ്റം നടത്തി എന്ന് കലക്ടര്‍ വിധിയെഴുതിയിട്ടും മന്ത്രി തോമസ് ചാണ്ടിക്ക് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നല്‍കുന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
നിയമം കാറ്റില്‍ പറത്തിയാണ് പി.വി. അന്‍വർ എം.എൽ.എ വാട്ടര്‍ തീം പാര്ക്കുണ്ടാക്കിയതെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടും അന്വേഷണമില്ല. മന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്ന ഇ.പി. ജയരാജനെ വിജിലന്‍സിനെ ഉപയോഗിച്ച് വെള്ളപൂശിയത് രാഷ്ട്രീയ അഴിമതിയാണ്.
കള്ളക്കടത്തു കേസ് പ്രതിയുടെ കാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനജാഗ്രത യാത്ര നടത്തിയത്, സി.പി.എമ്മിെൻറ ഇപ്പോഴത്തെ കൂട്ടുകെട്ടുകളുടെ തെളിവാണ്.
യു.ഡി.എഫിെൻറ കാലത്ത് കിലോക്ക് 30-35 രൂപ വിലയുണ്ടായിരുന്ന അരി വില 55-60 രൂപയായി. യു.ഡി.എഫ് തുടങ്ങിെവച്ച വികസന പദ്ധതികളെല്ലാം ഒച്ചിഴയുന്ന വേഗത്തിലായി. വിഴിഞ്ഞം പദ്ധതി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ കാണിച്ച അമാന്തം കാരണം പദ്ധതിതന്നെ മുടങ്ങുന്ന അവസ്ഥയിലെത്തി.നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് പരിഷ്കരണം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ജി.എസ്.ടി കൂടിയായതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. പെട്രോളിലും ഡീസലിലുമാകട്ടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായാണ് പകൽക്കൊള്ള നടത്തുന്നത്.
ബീഫിെൻറയും പശുവിെൻറയും പേരില്‍ കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 35 പേര് അറുകൊല ചെയ്യപ്പെട്ടു. കപട ദേശീയതയും മതഫാഷിസവും അരങ്ങ് തകര്‍ക്കുന്നു. ദലിതരും ന്യൂനപക്ഷങ്ങളും നിര്‍ദാക്ഷണ്യം വേട്ടയാടപ്പെടുന്നു. യു.പി.എ സര്‍ക്കാറിെൻറ 23ഓളം പദ്ധതികളുടെ പേരു മാറ്റിയെന്നല്ലാതെ പുതുതായി ഒരൊറ്റ ക്ഷേമപദ്ധതിയും തുടങ്ങാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല.
കേന്ദ്രത്തിലെയും കേരളത്തിലെയും ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരായ സന്ധിയില്ലാത്ത സമരം നടത്തേണ്ട കടമ യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്ന് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.