നന്മണ്ട: ഇ.എം.എസിെൻറ ഒളിവിലെ ഒാർമകൾ ഉറങ്ങുന്ന മൂന്നാംപിലാക്കൂൽ വീട്ടിൽ ഒാർമകൾ ഉണർത്തി ചെക്കൂട്ടിയേട്ടനെത്തി. മണ്ണാംപൊയിലിലെ പാറയുള്ള പിണങ്ങോട്ട് ചെക്കൂട്ടിയാണ് 102 വയസ്സിെൻറ അവശതകൾ കാര്യമാക്കാതെ ഇ.എം.എസ് സ്മരണ പുതുക്കുന്ന കുടുംബത്തിൽ മുഖ്യാതിഥിയായി എത്തിയത്. നന്മണ്ടയിൽ എം.കെ. രാമൻ എന്ന മൂന്നാംപിലാക്കൂൽ കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിൽ ഇ.എം.എസ് ഒളിവിൽ താമസിക്കുേമ്പാൾ പരിചാരകനായിരുന്നു ചെക്കൂട്ടി. 1942ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ചെക്കൂട്ടി ഇന്നും പാർട്ടിയോട് കൂറുള്ളയാളാണ്.
മൂന്നാംപിലാക്കൂൽ തങ്ങുന്ന പാർട്ടി നേതാക്കൾക്ക് വേണ്ട സഹായങ്ങൾ ചെക്കൂട്ടിയേട്ടനാണ് നിർവഹിച്ചിരുന്നത്. ഇ.എം.എസ്, എ.കെ.ജി, നായനാർ എന്നിവരൊക്കെ നന്മണ്ടയിലെ മൂന്നാംപിലാക്കൂൽ കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിൽ അഭയം തേടിയവരായിരുന്നു.
ഇവരിൽ ഇ.എം.എസുമായിട്ടായിരുന്നു കൂടുതൽ സൗഹൃദം. എം.കെ. രാമൻ എന്ന പേരിലായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ പാർട്ടി അംഗത്വമെടുത്തിരുന്നത്. ആ രസീത് മാസ്റ്ററുടെ മകൻ രാജൻ ഇന്നലെ ചെക്കൂട്ടിയേട്ടനെ കാണിച്ചപ്പോൾ അവശത മറന്നും ‘ലാൽസലാം’ പറഞ്ഞു.
10 വയസ്സുള്ളപ്പോഴാണ് നമ്പൂതിരിപ്പാടിനെ ആദ്യമായി കാണുന്നത്. എ.കെ.ജിയാണ് വീട്ടിൽ യോഗം വിളിക്കുക. ചെക്കൂട്ടിയേട്ടൻ പ്രവർത്തന ഒാർമകൾ അയവിറക്കി. മാസ്റ്ററുടെ ഭാര്യ ദേവകിയും ഒത്തിരി ത്യാഗം ചെയ്തിട്ടുണ്ടെന്ന് ചെക്കൂട്ടി.
ഒരിക്കൽ നന്മണ്ടയിൽനിന്ന് ബാലുശ്ശേരി സ്റ്റേഷെൻറ മുന്നിലൂടെ കണ്ണാടിപ്പൊയിലിലേക്ക് ഇ.എം.എസിനെയും കൂട്ടി പോകുേമ്പാൾ ചെക്കൂട്ടിയെ അറിയുന്ന പൊലീസുകാരൻ ഇ.എം.എസിനെ തിരിച്ചറിഞ്ഞതായി ‘കണ്ണിറുക്കി’ കാണിച്ച രംഗം ഇന്നും മനസ്സിലുണ്ടെന്ന് ചെക്കൂട്ടി പറയുന്നു. പൊലീസുകാരെൻറ ദയയാൽ ഇരുവരും രക്ഷപ്പെട്ടു.
രണ്ടുതവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു തവണ ജയിച്ച ചരിത്രവും ചെക്കൂട്ടിക്കുണ്ട്. ഞായറാഴ്ച ഇ.എം.എസ് ചരമദിനത്തിൽ മൂന്നാംപിലാക്കൂലിലെത്തിയ ചെക്കൂട്ടിയെ മൂത്തമകൻ രവീന്ദ്രനും ഇളയ മകൻ രാജെൻറ മകൻ ഫിദൽരാജുമാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.