തൃശൂർ:മേളപ്രമാണി ചക്കംകുളം അപ്പുകുട്ടൻ മാരാർ (91) അന്തരിച്ചു. ചക്കംകുളം അപ്പുമാരാരുടെ സഹോദരനാണ്. പെരുവനം ആറാട്ടുപുഴ പൂരം, തൃശൂർ പൂരത്തിനുൾപ്പെടെ പങ്കെടുത്തിട്ടുണ്ട്.
ചക്കംകുളം ശാസ്താവിൻെറ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ അടിയന്തരക്കാരൻ ആണ്. അച്ഛൻ പണ്ടാരത്തിൽ നാരായണ മാരാരിൽ നിന്നുമാണ് വാദ്യകലയുടെ ആദ്യ പാഠങ്ങൾ സ്വായത്തമാക്കിയത്. പിന്നീട് അമ്മാവനിൽ നിന്നും ജ്യേഷ്ഠ സഹോദരൻ ചക്കംകുളം അപ്പുമാരാരിൽ നിന്നും കൂടുതൽ പരിശീലനം നേടി.
ഉത്സവ വേദികളിൽ ചക്കംകുളം സഹോദരൻമാരുടെ മേളമുണ്ടെന്ന് അറിഞ്ഞാൽ മേളാസ്വാദകരുടെ ഒഴുക്കിൻെറകാലമുണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിേൻറതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലോർ ചക്കംകുളങ്ങര മാരാത്ത് വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. അവിവാഹിതനാണ്. പരേതരായ ലക്ഷ്മിക്കുട്ടി മാരസ്യാർ, ഇട്ടുന്നൂലി മാരസ്യാർ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.