തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കു മെന്ന് പ്രസംഗിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമീഷൻ താക്കീ ത് ചെയ്തു. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ മന്ത്രിക്ക് കത്ത് നൽകി. ചീഫ് സെക്രട്ടറി മുഖേനയാണ് കത്ത് കൈമാറിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ നിർേദശിച്ചു.
ദൈവത്തിെൻറ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമാണെന്നും ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ കമീഷൻ മുന്നറിയിപ്പ് നൽകി.കണ്ണൂർ വെള്ളാവിൽ ഏപ്രിൽ ആറിന് നടന്ന ഇടതുമുന്നണി പ്രചാരണയോഗത്തിലായിരുന്നു കടകംപള്ളിയുടെ പ്രസംഗം.
പ്രചാരണ റാലിയിൽ വടിവാൾ: റിപ്പോർട്ട് തേടി
തിരുവനന്തപുരം: പാലക്കാെട്ട എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷിെൻറ പ്രചാരണറാലിയിൽ വടിവാൾ കണ്ടെന്ന സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ സംസ്ഥാന െപാലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നിർേദശം നൽകി. നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവവുമായ െതരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു. പ്രചാരണറാലികളിൽ ആയുധം കൊണ്ടുപോകരുതെന്ന് കൃത്യമായ നിർേദശമുള്ളതാണെന്നും അത്തരം നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.