മട്ടാഞ്ചേരി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് ജലവിമാന സർവിസ് തുടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കൊച്ചി ആസ്ഥാനമായുള്ള സീബേർഡ് സീപ്ലെയിൻ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻ.ഒ.സി നൽകിയത്. എത്രയുംവേഗം ജലവിമാന സർവിസ് തുടങ്ങാൻ പ്രാഥമികനടപടി നടക്കുകയാണ്.
രണ്ട് വിമാനമാണ് ആദ്യഘട്ടത്തിൽ സർവിസ് നടത്തുക. സീപ്ലെയിൻ ക്വസ്റ്റ് കോഡിയക്ക് 100 ഇനത്തിൽപെട്ട വിമാനമാണ് കൊച്ചിയിൽ സർവിസിനൊരുങ്ങുന്നത്. ഇതിന് അമേരിക്കയിൽനിന്ന് വിമാനം കൊച്ചിയിലെത്തി. ജലവിമാനത്തിൽ എട്ട് സഞ്ചാരികൾക്കാണ് സൗകര്യം. സമയം, നിരക്ക് തുടങ്ങിയവയെക്കുറിച്ച് വ്യോമയാന മന്ത്രാലയവും ടൂറിസം വിഭാഗവുമായി കൂടിയാലോചനകൾ നടന്നുവരുകയാണ്.
മൺസൂൺ കാലയളവിൽ സർവിസ് നടത്തുന്നതിൽ ആശങ്കയുണ്ട്. 2013ൽ കൊല്ലം-കൊച്ചി റൂട്ടിൽ ജലവിമാന സർവിസ് തുടങ്ങാനുള്ള ശ്രമം എതിർപ്പിനെത്തുടർന്ന് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.