മൂവാറ്റുപുഴ: റെസ്റ്റ് ഹൗസുകളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ കേരള സര്‍ക്കാറിന് പത്തുകോടി രൂപ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. കേസന്വേഷണത്തിന്‍െറ പേരിലാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് വകുപ്പിനുകീഴിലെ റെസ്റ്റ് ഹൗസുകളില്‍ താമസിച്ചത്. എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി അന്വേഷിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് സ്പെഷല്‍ ജഡ്ജ് പി. മാധവന്‍ ഉത്തരവിട്ടത്.
പി.ഡബ്ള്യു.ഡി മുന്‍ സെക്രട്ടറിമാരായ ടി.ഒ. സൂരജ്, മുഹമ്മദ് ഹനീഷ്, പി.ഡബ്ള്യു.ഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, എറണാകുളം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ടി. ബിന്ദു, സി.ബി.ഐ ഡിവൈ.എസ്.പി പ്രേംകുമാര്‍, സി.ബി.ഐ എസ്.പി. ജോസ്മോന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരന്‍, എറണാകുളം ജില്ലാ മുന്‍ കലക്ടര്‍ എം.ജി. രാജമാണിക്യം എന്നിവരെ പ്രതികളാക്കി ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സി.ബി.ഐക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.