ന്യൂഡൽഹി: യു.പിയിലെ ഹാഥറസ് സന്ദർശനത്തിനിടെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനുൾപ്പെടെ എട്ടുപേർക്കെതിരെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ കേസുകൾ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) ലഖ്േനാ കോടതിയിലേക്ക് മാറ്റി.
പ്രോസിക്യൂഷെൻറ അപേക്ഷ പരിഗണിച്ചാണ് മധുര കോടതിയുടെ നടപടി. രാജ്യദ്രോഹം, യു.എ.പി.എ കേസുകൾ കൈകാര്യം ചെയ്യാൻ ലഖ്നോവിൽ പ്രത്യേക കോടതി രൂപവത്കരിച്ച സാഹചര്യത്തിൽ ഇത്തരം കേസുകൾ അങ്ങോട്ട് മാറ്റണമെന്നായിരുന്നു പ്രോസിക്യൂഷെൻറ അപേക്ഷ.
കഴിഞ്ഞ ഏപ്രിലിലാണ് ലഖ്നോവിൽ എൻ.െഎ.എ പ്രത്യേക കോടതി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.