പാലോട്: ക്വാറൻറീനിലുള്ള ഭാര്യയെ വീട്ടിൽനിന്ന് ഇറക്കി വിട്ട ഭർത്താവിനെതിരെ പാലോട് പൊലീസ് കേസെടുത്തു. പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷിനെതിരെയാണ് കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തത്.
ഇയാളുടെ ഭാര്യ 18ന് ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു. എന്നാൽ, രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിൽ അരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇയാളെ താക്കീത് ചെയ്തിരുന്നു.
ഇതിൽ കുപിതനായ ഇയാൾ ഞായറാഴ്ച വൈകീട്ട് ഭാര്യയെ ബലം പ്രയോഗിച്ച് പുറത്താക്കി വീട് പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകരോ, ജനപ്രതിനിധികളോ പൊലീസോ ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിക്കാൻ തയാറായില്ല.
തുടർന്ന്, പൊലീസിെൻറ നിർദേശപ്രകാരം ഭാര്യയെ ആരോഗ്യ വകുപ്പ് അധികൃതർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.