കത്തി കാണിച്ച് കാർ കടത്തൽ; അന്വേഷണം ഊർജിതം

മഞ്ചേരി: യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിനായി രണ്ടംഗ സംഘത്തെ നിയോഗിച്ചു.പ്രതികൾക്കായി തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിരം കുറ്റവാളികളായ യുവാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. തിരുവനന്തപുരം, െകാല്ലം ഭാഗത്തേക്കാണ് ഇവർ രക്ഷപ്പെട്ടത്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ വിവിധ വാഹനങ്ങൾ മോഷ്ടിച്ച് കറങ്ങി നടക്കുന്നതാണ് ഇവരുടെ രീതി.കഴിഞ്ഞ ദിവസം മഞ്ചേരി-പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് വെച്ചാണ് ചെങ്ങണ സ്വദേശി പരേറ്റ വീട്ടിൽ ലിയാഖത്ത് അലിയെ (32) രണ്ടംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയത്.

കാർ കടത്തിക്കൊണ്ടുപോയതിനുശേഷം ഇവർ സഞ്ചരിച്ച മറ്റൊരു വാൻ റോഡരികിൽ ഉപേക്ഷിച്ചിരുന്നു. ഈ വാഹനം ബംഗളൂരുവിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - Car smuggling with a knife; The investigation is in full swing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.