തൃശൂർ: ഡിജിറ്റൽ പ്രചാരണം ചൂടുപിടിക്കുന്നതോടെ സ്ഥാനാർഥികൾ സ്വന്തം മൊബൈൽ ആപ്പ് നിർമിക്കുന്ന തിരക്കിലാണ്. സ്വന്തം പാർട്ടിയുടെ ട്രോളുകളും പാട്ടുകളും പ്രചാരണങ്ങളും പ്രവർത്തകരിലും വോട്ടർമാരിലുമെത്തിക്കുകയാണ് ലക്ഷ്യം. ഇത് വോട്ടർമാരിലും ഗ്രൂപ്പുകളിലും പ്രചരിപ്പിക്കാൻ ആദ്യം കൂടെയുള്ളവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
സ്ഥാനാർഥിയുടെ പേരിൽ തന്നെ ആപ്പ് നിർമിച്ചുനൽകാൻ സോഫ്റ്റ്വെയർ കമ്പനികൾ മത്സരിക്കുകയാണ്. ജി.എസ്.ടി അടക്കം 3000 രൂപയോളം ചെലവുവരുമെന്ന് സോഫ്റ്റ്വെയർ െഡവലപ്പർ കെ.ടി. ബിനിൽ 'മാധ്യമ'ത്തോട് പറഞ്ഞു. േപ്ലസ്റ്റോറിൽ നിന്നാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് തുറന്നാൽ സ്ഥാനാർഥിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പ്രഖ്യാപനങ്ങളും പ്രതീക്ഷകളുമൊക്കെ വിശദമായി വായിക്കാം. വിയോജിപ്പുകളും ചോദ്യങ്ങളും പങ്കുവെക്കാനും ഇതിൽ ഇടമുണ്ട്. അറിയിപ്പുകൾ, വാർത്തകൾ, ഓൺലൈൻ സേവനങ്ങൾ, കാര്യപരിപാടികൾ തുടങ്ങിയവകൂടി ഉൾപ്പെടുത്തുന്നതിനാൽ പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത് കഴിഞ്ഞാലും പ്രയോജനപ്രദമാണ്.
നിലവിലെ അംഗമാണ് വീണ്ടും മത്സരിക്കുന്നതെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം ചെയ്ത പ്രവർത്തനങ്ങൾ ഇതിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.