വൈദ്യുതി കരാർ റദ്ദാക്കൽ: പിന്നിൽ കോടികളുടെ അഴിമതി, നഷ്ടം ഈടാക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവെച്ച കുറഞ്ഞ വിലയ്ക്കുള്ള ദീർഘകാല കരാർ റദ്ദാക്കി പകരം കൂടിയ വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടം കരാർ റദ്ദാക്കിയതിന് ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ -ഐ.എൻ.ടി.യു.സി ത്രിദിന പഠന ക്ലാസും പ്രതിനിധി സമ്മേളനവും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂനിറ്റിന് നാലുരൂപ 29 പൈസ നിരക്കിലുള്ള കരാർ റദ്ദാക്കി പകരം വൈദ്യുതി വാങ്ങിയത് ഏഴുരൂപ മുതൽ 12 രൂപ വരെ നിരക്കിലാണ്. പുതുതായി വൈദ്യുതി നൽകിയ കമ്പനികൾക്ക് കോടികളുടെ ലാഭമാണ് ഇതുവഴി ഉണ്ടായത്. കോടികളുടെ അഴിമതി ഇതിനുപിന്നിലുണ്ട്. ട്രാൻസ്ഗ്രിഡ്, കെ.ഫോൺ പദ്ധതികളിലും വൻ അഴിമതിയാണ് നടന്നത്. ഈ അഴിമതിയൊക്കെ പുറത്തുവരേണ്ടതുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Cancellation of electricity contract: V.D. Satheesan wants to recover crores of corruption behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.